kalyan-banerjee-2

ബംഗാള്‍ സംഘര്‍ഷത്തിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി മനോരമ ന്യൂസിനോട്. ബി.എസ്.എഫിന്‍റെ സഹായത്തോടെ ബംഗ്ലദേശില്‍നിന്ന് തീവ്രവാദികളെ കൊണ്ടുവന്നു. ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ബി.ജെ.പിയുടെ ഏജന്‍റാണെന്നും കല്യാണ്‍ ബാനര്‍ജി പറഞ്ഞു.

വഖഫ് ബില്‍ പരിഗണിച്ച സംയുക്ത പാര്‍ലമെന്‍ററി സമിതി അധ്യക്ഷന്‍ ജഗദംബികാപാല്‍ രാജിവയ്ക്കണമെന്നും കല്യാണ്‍ ബാനര്‍ജി ആവശ്യപ്പെട്ടു . ബില്‍ ഭരണഘടന വിരുദ്ധമായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ സമ്മതിച്ചു. അതുകൊണ്ടാണ് തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചതെന്നും ബാനര്‍ജി പറഞ്ഞു .

അതേസമയം, ബംഗാളില്‍ വഖഫ് പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ മേഖലകളില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങളും വനിതാ കമ്മിഷനും ബംഗാള്‍ ഗവര്‍ണറും സന്ദര്‍ശനം തുടങ്ങി. ദുരന്തത്തിന് ഇരയായവരെ കണ്ട് സംഘം വിവരങ്ങള്‍ തേടും. സ്വമേധയാ എടുത്ത കേസിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ തെളിവെടുപ്പ്.

ENGLISH SUMMARY:

Trinamool Congress MP Kalyan Banerjee alleged that Union Home Minister Amit Shah is behind the violence in Bengal. Speaking to Manorama News, he claimed that extremists were brought in from Bangladesh with the help of the BSF. He also accused West Bengal Governor C.V. Ananda Bose of acting as an agent of the BJP.