കേരളത്തിൽ ചൂട് ഏറി കൊണ്ടിരിക്കുമ്പോൾ ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഉഷ്ണ തരംഗം തുടരുകയാണ്. എന്തു ചെയ്താല്‍, എന്ത് കഴിച്ചാല്‍, എന്ത് കുടിച്ചാല്‍ ശരീരത്തെ തണുപ്പിക്കാം എന്ന നെട്ടോട്ടത്തിലാണ് എല്ലാവരും. ചൂടിനിടയിലെ ചില ഭക്ഷണങ്ങൾ നമ്മെ രോഗികളാക്കും എന്നാണ് ICMR പറയുന്നത്. അവയൊന്ന് അറിയാം.ചൂടങ്ങ് മൂത്ത് വരുമ്പോഴെ റോഡരികുകള്‍ നിറയും. കഴിക്കാനും കുടിക്കാനുമുള്ള ഭക്ഷണങ്ങളാണ് നിറയെ...ഓരോ രണ്ടടിയിലും കാണാം കരിമ്പിന്‍ ജൂസുകാര്‍...പഴക്കച്ചവടക്കാട്... ജലാംശം ഉള്ള പച്ചക്കറികൾ വിൽക്കുന്നവർ.... വെള്ളം .... ലസ്സി ഇങ്ങനെ വഴിയരികിൽ കാണുന്നതെല്ലാം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നത്.
വെയിലില്‍ വാടി നില്‍ക്കുന്പോള്‍ ഓടിപ്പോയി കരിന്പിന്‍ ജൂസ് കുടിക്കാന്‍ തോന്നും .ഒരിക്കലും ചെയ്യരുത്. അത് നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുതിച്ചുയരാനും കാലക്രമേണെ 2 പ്രമേഹ രോഗത്തിനും ഇടയാക്കും. എന്നുവച്ച് കുടിക്കരുത് എന്നല്ല വല്ലപ്പോഴും ആകാംഅടുത്തത് നമ്മള്‍ ചെന്നെത്തി നില്‍ക്കുക പഴവര‍്ഗങ്ങളിലാണല്ലോ.. പഴങ്ങള്‍ കഴിക്കാം.
ഇനി ജൂസെ കുടിക്കു എന്നാണെങ്കിൽ മധുരം ഒഴിവാക്കണം. തണ്ണിമത്തന്‍, ഓറഞ്ച്. മുസംബി, കക്കിരിക്ക തുടങ്ങിവയാണ് കഴിക്കുന്നതെങ്കിൽ അത്യുത്തമം...ശശീരം ജലാംശം ഉള്ളതാക്കി വക്കുകയാണല്ലോ വേനലില്‍ മുഖ്യം. അതില്‍ ശുദ്ധ വെള്ളത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും. രണ്ട് ലിറ്റര്‍ എന്നത് മിനിമം അളവാണ്. നാരങ്ങയോ,നെല്ലിക്ക അരച്ചതോ ഒക്കെ ചേര്‍ത്തും കുടിക്കാം.മോരും നല്ലതല്ല തന്നെ. പക്ഷെ പഞ്ചസാര വില്ലനാണ്. അത് ഒഴിവാക്കാം. ഒരു നുള്ള് ഉപ്പ് ചേര്‍ത്താല്‍ നല്ലത്. കരിക്കിന്‍ വെള്ളവും കുടിക്കാം. കാര്‍ബണേറ്റഡ് ആയതോ അല്ലാത്തതോ ആയ പാനീയങ്ങള്‍ വെള്ളത്തിന് പകരമായി കുടിക്രിത്രിമതളര്‍ന്ന ശരീരത്തിലേക്ക് ക്രിത്രിമ നിറവും മധുരവും ചെല്ലുന്നത് ദോഷം ചെയ്യും. പ്രമേഹത്തിനും അമിത വണ്ണത്തിനിടയാക്കും ചായയും കാപ്പിയും ഇടക്കൊക്കെയാകാം. അമിതമാകരുത്. കഫീന്‍ വില്ലനാണ്. മദ്യം അരുതേ അരുത്. നിര്‍ജലീകരണത്തിന് ഇടയാക്കും.