aisa-sfi-jnu

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ– ഐസ സഖ്യമുണ്ടായേക്കില്ല. ഐസയും ഡിഎസ്എഫും സഖ്യം രൂപീകരിച്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എസ്എഫ്ഐയും എഐഎസ്എഫും ബാപ്‌സയും സഖ്യത്തില്‍ മല്‍സരിക്കും. എസ്എഫ്ഐയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞതവണ ഐസയും എസ്എഫ്ഐയും ഡിഎസ്എഫും എഐഎസ്എഫും സഖ്യത്തിലാണ് മല്‍സരിച്ചത്.

നിലവിലെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ഐസയുടെ ധനഞ്ജയ് കുമാറാണ്. നിക്ഷിപ്ത താല്‍പ്പര്യം കൊണ്ടാണ് ഐസ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു. അതേസമയം എബിവിപിക്കെതിരെ ശക്തമായ മല്‍സരത്തിന് എസ്എഫ്ഐ, ഐസ, എഐഎസ്എഫ്, ഡിഎസ്എഫ്, ബാപ്‌സ വിദ്യാര്‍ഥി സംഘടനകള്‍ക്കിടയില്‍ അവസാനവട്ട സമവായത്തിനും സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ അന്തിമചിത്രം തെളിയും. ഈ മാസം 25നാണ് ജെഎന്‍യു വിദ്യാര്‍ഥി യൂണയന്‍ തിരഞ്ഞെടുപ്പ്.

ENGLISH SUMMARY:

Ahead of the JNU student union elections on April 25, key alliances shift. AISA has allied with DSF, while SFI has joined hands with AISA and BAPSA. The previous joint front may not reunite this time, though talks are still ongoing to counter ABVP with a united opposition.