kb-ganesh-kumar-01

 

സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ വരുന്നു. ഡ്രൈവിങ് പരിശീലനവും ലൈസൻസിനുള്ള ടെസ്റ്റും കുറഞ്ഞ ചെലവിൽ നടത്തുന്ന തരത്തിൽ സ്കൂളുകൾ തുടങ്ങാനാണ് തീരുമാനം. ഉടക്കി നിൽക്കുന്ന സ്വകാര്യ ഡ്രൈവിങ്ങ് സ്കൂളുകാർക്ക് പണി കൊടുക്കാനായി മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് പുതിയ ആശയം നിർദേശിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

സർക്കാർ ചെലവിൽ ഡ്രൈവിങ് സ്കൂളും വരികയാണ്. സർക്കാരിന്‍റെ ശൈലിയിൽ പറഞ്ഞാൽ ഒരു കെ ഡ്രൈവിങ് സ്കൂൾ. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ആധുനിക സൗകര്യങ്ങളുള്ള ഡ്രൈവിങ് സ്കൂളുകൾ തുടങ്ങും. കാറും ജീപ്പും തുടങ്ങി ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കാൻ പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അവിടെ േചരാം. കെഎസ്ആർടിസിയിലെ ഡ്രൈവർമാർ പരിശീലനം നൽകും. ആ കേന്ദ്രത്തിൽ വച്ച് തന്നെ ലൈസൻസിനുള്ള ടെസ്റ്റും നടത്തും. അങ്ങിനെ പരിശീലനം മുതൽ ലൈസൻസ് വരെയുള്ള സേവനമാണ് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിന്‍റെ വാഗ്ദാനം. പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് തുടങ്ങുന്ന ഏപ്രിൽ 1 ന് മുൻപ് നടപ്പാക്കും. അതിനായി വിശദ റിപ്പോർട്ട് തരാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറിനെ ചുമതലപ്പെടുത്തി. മന്ത്രിയുടെ ആശയത്തിന് പിന്നിൽ ഒരു പകരം വീട്ടൽ ബുദ്ധി കൂടിയുണ്ട്.

 

ഡ്രൈവിങ്ങ് ടെസ്റ്റുകൾ ഒരു ദിവസം 50 ആയി കുറക്കണമെന്ന മന്ത്രിയുടെ നിർദ്ദേശത്തെ ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധിച്ച് തോൽപിച്ചിരുന്നു. എച്ച് ഒഴിവാക്കി ആധുനിക രീതിയിൽ ടെസ്റ്റ് പരിഷ്കരിക്കാനുള്ള നീക്കത്തെയും സ്കൂൾ ഉടമകൾ എതിർക്കുകയാണ്. അങ്ങിനെയെങ്കിൽ സ്വകാര്യ സ്കൂളുകളുടെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുകയാണ് കുറഞ്ഞ ചെലവിൽ പരിശീലനം നൽകുന്ന കെഎസ്ആർടിസി സ്കൂളിലൂടെ മന്ത്രി ലക്ഷ്യമിടുന്നത്