new-born-tvm-21
  • അമ്മയും കുഞ്ഞും മരിച്ചത് ഇന്നലെ
  • 'ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറി'
  • ആശുപത്രിയിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചത് ഭര്‍ത്താവ് ചികില്‍സ നിഷേധിച്ചതിനാല്‍. പൊലീസും ആശാ വര്‍ക്കര്‍മാരും ഇടപെട്ടിട്ടും ഷമീറ ബീവിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഭര്‍ത്താവ് നിയാസ് തയാറായില്ലെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു.    പ്രസവശേഷം ഗുരുതരാവസ്ഥയിലായ യുവതിക്ക് നല്‍കിയത് അക്യൂപങ്ചര്‍ ചികില്‍സയാണ്. ഭർത്താവ് നിയാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തും. 

മൂന്ന് പ്രസവം കഴിഞ്ഞു. മൂന്നും സിസേറിയൻ. അവസാന പ്രസവം നടന്നത് ഒരു വർഷം മുമ്പ് മാത്രം. എന്നിട്ടും ഷമീറ ബീവി എന്ന 36 വയസ്സുകാരിയെ ഭർത്താവ് നായാസ് നിർബന്ധിച്ച് അക്യുപങ്ചർ ചികിത്സയ്ക്ക് വിധേയയാക്കി. ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവം എടുത്തു. അങ്ങനെ  ഭർത്താവിൻ്റെ ശാസ്ത്ര വിരുദ്ധതയും അന്ധവിശ്വാസവും ഒരമ്മയുടെയും കുഞ്ഞിൻ്റെയും  ജീവൻ കവർന്നു 

ഇന്നലെ രാത്രി തന്നെ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ ആയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ധീനാണ് അക്യുപഞ്ചർ ചികിത്സ നൽകിയത് എന്നാണ് വിവരം. ഇയാൾ ഉൾപ്പെടെ കൂടുതൽ പേരെ കേസിൽ പ്രതിചേർക്കുന്നത് ബന്ധുക്കളുടെ വിശദമായ മുടി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും. അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക്ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

Husband forces shameera to have home birth, reveals police