ശ്രീരാമനെ അധിക്ഷേപിച്ചുകൊണ്ടുള്ള പി.ബാലചന്ദ്രന്‍ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ തള്ളി മന്ത്രി കെ.രാജന്‍. ബാലചന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്നും നിലപാടിനെ പാര്‍ട്ടി മുന്‍പേ തള്ളിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അനാവശ്യ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടി കടുത്ത നടപടിയാണ് പി. ബാലചന്ദ്രനെതിരെ സ്വീകരിക്കുന്നത്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് കയ്യോടെ വലിപ്പിച്ചെങ്കിലും അതിനകം സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കപ്പെട്ടിരുന്നു. അടുത്ത ബുധനാഴ്ച അടിയന്തര ജില്ലാ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ എം.എൽ.എ നേരിട്ട് എത്തി വിശദീകരണം നൽകണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യമായി താക്കീത് ചെയ്തേക്കുമെന്നാണ് സൂചന.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.ഐയെ പ്രതിസന്ധിയിൽ ആക്കുന്നതാണ് എം.എൽ.എയുടെ പോസ്റ്റെന്ന് പാർട്ടി നേതാക്കൾ വിലയിരുത്തി. എം.എൽ.എയുടെ പോസ്റ്റിന് ചൊല്ലിയുള്ള ആളുകളുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല താനും. വിവാദ ഫെയ്സ്ബുക്ക് പോസ്റ്റില്‍ എം.എല്‍.എ പിന്നീട് ഖേദ പ്രകടനം നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. എംഎൽഎക്ക് തെറ്റുപറ്റിയെന്ന് സിപിഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.കെ.വൽസരാജ്, പരസ്യമായി തന്നെ പ്രസ്താവന നടത്തിയിരുന്നു.
Minister K Rajan on Thrissur MLA P. Balachandran's FB post