trainscancelled-05
  • കൊല്ലം – സെക്കന്തരാബാദ് സ്പെഷല്‍
  • തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി എക്സ്പ്രസ്
  • സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി എക്സ്പ്രസ്
  • എറണാകുളം–പട്ന എക്സ്പ്രസ്
  • ചെന്നൈ–തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
  • ചെന്നൈ–ഗുരുവായൂര്‍ എക്സ്പ്രസ്
  • ഡല്‍ഹി–തിരുവനന്തപുരം കേരള എക്സ്പ്രസ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ചുഴലിക്കാറ്റ് മിഗ്ജോം കരതൊടാനൊരുങ്ങുന്നു. അതിതീവ്ര ചുഴലിക്കാറ്റ് നാശം വിതച്ചേക്കാമെന്ന സൂചനകളെ തുടര്‍ന്ന് ഏഴു ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു . കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന കൊല്ലം – സെക്കന്തരാബാദ് സ്പെഷല്‍, തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി എക്സ്പ്രസ്, എറണാകുളം–പട്ന എക്സ്പ്രസ്,ചെന്നൈ–തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ–ഗുരുവായൂര്‍ എക്സ്പ്രസ്,ഡല്‍ഹി–തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. 

 

ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ചുഴലിക്കാറ്റിന് മുന്നോടിയായി ശക്തമായ മഴ അനുഭവപ്പെടുന്നു. 8 ജില്ലകളിൽ ജാഗ്രത നിർദേശം നൽകി. രാവിലെയോടെ 110 കിലോമീറ്റർ വേഗത്തിൽ കാറ്റ് കര തൊടുമെന്നാണ് നിഗമനം. ഇന്നലെ തമിഴ്നാട് തീരത്തിന് സമാന്തരമായി ചുഴലിക്കാറ്റ് കടന്നു പോയതോടെ ചെന്നൈ നഗരത്തിൽ വൻ പ്രളയമാണ് ഉണ്ടായത്. 47 വർഷത്തിനിടെ ഉണ്ടായ ശക്തമായ മഴയിൽ നഗരത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലായി. ഇന്നലെ രാവിലെ തകരാറിലായ വൈദ്യുത ബന്ധം ഇതുവരെ പുനസ്ഥാപിക്കാൻ ആയിട്ടില്ല. ചെന്നൈയിൽ മഴക്കെടുതിയിൽ അഞ്ചുപേർക്കാണ് ജീവൻ നഷ്ടമായത്. 9,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. രാത്രിയിൽ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും നഗരത്തിൽ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. ചെമ്പരമ്പാക്കം അടക്കമുള്ള 6 പ്രധാന ഡാമുകൾ തുറന്നു വിട്ടിരിക്കുന്നതിനാലാണ് നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങാത്തത്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കാൻ ഏഴു മന്ത്രിമാരെയും, ഏകോപനത്തിന് 9 മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.