കായംകുളത്തെ മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്‍റെ എം.കോം പ്രവേശനത്തിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയാറാക്കിയ എറണാകുളത്തെ എജൻസി നടത്തിപ്പുകാരൻ പിടിയിൽ. കൊച്ചിയിലെ ഓറിയോൺ എഡ്യു വിങ്ങ് സ്ഥാപന നടത്തിപ്പുകാരൻ സജു എസ്. ശശിധരനാണ് അറസ്റ്റിലായത്. എജൻസി വഴിയാണ് സുഹൃത്തും മുൻ എസ്.എഫ്.ഐ നേതാവുമായ അബിൻ സി.രാജ് നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്. ഒന്നാം പ്രതി  നിഖിലിന്റെ  കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. രണ്ടാം പ്രതി അബിൻ സി.രാജിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും  

 

രണ്ടു ലക്ഷം രൂപയാണ് സർട്ടിഫിക്കറ്റിനും മറ്റ് രേഖകൾക്കുമായി നിഖിൽ തോമസ്, അബിൻ സി.രാജിന് നൽകിയത്. ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയാണ് എജൻസി ഉടമ നൽകിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തെങ്കിൽ മാത്രമേ നിഖിലിനെ കൂടാതെ മറ്റാർക്കെങ്കിലും സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടോ എന്നു വ്യക്തമാകുകയുള്ളു. അതേസമയം ഒന്നാം പ്രതി  നിഖിൽ തോമസിന്റെ ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. രണ്ടാം പ്രതി അബിൻ സി രാജിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയ കംപ്യൂട്ടർ അടക്കമുള്ളവയും കണ്ടെത്തേണ്ടതുണ്ട്.

  

Fake certificate case agency owner arrested