സംസ്ഥാന മഹിള കോൺഗ്രസ് പുനഃസംഘടനയ്ക്ക് എതിരെ ദേശീയ നേതൃത്വത്തിന് പരാതി. അധ്യക്ഷ ജെബി മേത്തർ കെപിസിസി നേത്യത്വത്തോട് ആലോചിക്കാതെയാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചതെന്ന് ആരോപിച്ച് 9 എംപിമാർ പാർട്ടി അധ്യക്ഷന്‍ മല്ലികാർജുന്‍ ഖർഗെക്ക് കത്തയച്ചു. അധ്യക്ഷയുടെ ഇരട്ട പദവി ഉദയ്പൂർ പ്രഖ്യാപനത്തിന് വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്. വി
വ്യാഴാഴ്ചയാണ് സംസ്ഥാന മഹിള കോൺഗ്രസിന്റെ പുതിയ ഭാരവാഹി പട്ടിക പുറത്തിറങ്ങിയത്. 4 വൈസ് പ്രസിഡന്റുമാരും 18 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ്പട്ടിക.ഒപ്പം 28 അംഗ ഉപദേശക സമിതിയുമുണ്ട്. അധ്യക്ഷ ജെബി മേത്തർഅധ്യക്ഷന് കെ സുധാകരന് അടക്കമുള്ള സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെയാണ് ഭാരവാഹികളെ തീരുമാനിച്ചതെന്നാണ് എംപിമാരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർ ഗെക്ക് 9 എം പി മാർ പരാതി നൽകിയത്.മഹിള കോൺഗ്രസ് അംഗങ്ങളും ഇതേ ആരോപണമുന്നയിച്ച് ഖർഗെക്കും കെ സുധാകരനും ദേശീയ മഹിള കോൺഗ്രസ് അധ്യക്ഷ നെറ്റ ഡിസൂസക്കും കത്തയച്ചിട്ടുണ്ട്.മഹിള കോൺഗ്രസിൽ ഇതുവരെ ഇല്ലാത്ത 50 വയസ് പ്രായപരിധി കൊണ്ടുവന്നതും ഉപദേശക സമിതി രൂപീകരിച്ചതും എന്തിനെന്ന് പരാതികളില് ചോദിക്കുന്നു.ബാരിക്കേഡിന് മുകളിൽ കയറുന്നവർക്കേ സംഘടനയിൽ സ്ഥാനമുള്ളൂ എന്നും ഉദയ്പൂർ ചിന്തന് ശിബിരിലെ ഇരട്ടപദവി പാടില്ലെന്ന തീരുമാനം ജെബി മേത്തർ ലംഘിക്കുന്നു എന്നും ആക്ഷേപമുണ്ട്.പരാതികൾ ഉയർന്നതോടെ സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ജെബി മേത്തറെ വിളിച്ച് വരുത്തി മറുപടി തേടിയതായാണ് വിവരം. എന്നാൽ ആരോപണങ്ങളെയെല്ലാം ജെബി മേത്തർ തള്ളി. എല്ലാവരുമായും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും പരാതികളെ കുറിച്ച് അറിയില്ലെന്നും അവർ മനോരമ ന്യൂസിനോട് പറഞ്ഞു.