സംഭരണം തുടങ്ങി ഒന്നരമാസമായിട്ടും നെല്ലിന്റെ വില കിട്ടാത്തതിനാൽ കടക്കെണിയിലായി കർഷകർ. നെല്ലിന്റെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കാത്തതാണ് പണം കിട്ടാത്തതിന് കാരണം. ഇതുവരെ സംഭരിച്ച നെല്ലിന്റെ വിലയായി 30 കോടിയോളം രൂപയാണ് കർഷകർക്ക് നൽകാനുള്ളത്.
നെല്ല് സംഭരിച്ചതിന്റെ രേഖയായ പിആർഎസ് ഹാജരാക്കുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽബാങ്കുകളിൽ നിന്ന് നെൽവില കർഷകർക്ക് ലഭ്യമായിരുന്നു. ഇത്തവണ സപ്ലൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് നെൽവില നൽകുമെന്നായിരുന്നു പ്രഖ്യാപനം. സംഭരണം തുടങ്ങി ഒന്നര മാസമായിട്ടും കർഷകർക്ക് പണം ലഭിച്ചിട്ടില്ല. നെല്ലിന്റെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങാത്തതാണ് കാരണം. മൂന്നു ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് അതിൽ നിന്ന് ഏഴര ശതമാനം പലിശയ്ക്ക് വായ്പയെടുത്ത് കർഷകർക്ക് നൽകാനാണ് തീരുമാനം. 30 കോടിയോളം രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് നൽകാനുള്ളത്.
കഴിഞ്ഞ വർഷം മുതൽ നെൽ വില വർധിപ്പിക്കുമെന്ന വാഗ്ദാനവും നടപ്പിലായിട്ടില്ല. കടംവാങ്ങി രണ്ടാം കൃഷി ചെയ്ത കർഷകർ നെൽ വില ലഭിക്കാതായതോടെ പുഞ്ച കൃഷി ചെയ്യാനാകാതെ പ്രതിസന്ധിയിലായി. രണ്ടാം കൃഷിയുടെ വിളവെടുപ്പും സംഭരണവും പകുതിയോളം പൂർത്തിയായി. 45,000 ടൺ നെല്ലാണ് ഇതുവരെ സംഭരിച്ചത്.
no GO to fix msp , paddy farmers are in crisis