മത്സ്യത്തൊഴിലാളിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിനെ തുടര്‍ന്ന് വിവാദകേന്ദ്രമായ ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ഓഫിസില്‍ എല്ലാ രേഖകളും നിഗൂഢം. എത്ര അപേക്ഷകള്‍ തരംമാറ്റാന്‍ ലഭിച്ചെന്നത് സംബന്ധിച്ച് വിവരമില്ല. രേഖകള്‍ ക്രോഡീകരിച്ചിട്ടില്ലെന്നാണ് വിവരാവകാശരേഖയില്‍ ലഭിച്ച മറുപടി. ഭൂമിതരം മാറ്റാനായി 30,000 അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കലക്ടറുടെ വിശദീകരണം.