
പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വർഗീയ സംഘർഷത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉഡുപ്പി സ്വദേശിയായ ശ്രീജന് കുമാര്‍ പൂജാരി എന്ന യുവാവാണ് അറസ്റ്റിലായത്. പാക്കിസ്ഥാന് അനുകൂല മുദ്രവാക്യം മുഴക്കി ബീച്ചിൽ ബോംബ് വയ്ക്കുമെന്നും ഹിന്ദുപെൺകുട്ടികളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി മുഖം മറച്ചുളള വിഡിയോ ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഉഡുപ്പി പൊലീസാണ് പതിനെട്ടുകാരനെ അറസ്റ്റ് ചെയ്തത്.
ഒരു മിനിറ്റും 24 സെക്കന്റുമുള്ള വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മാൽപ്പെ ബീച്ചിലാണ് ഇയാൾ സ്ഫോടനം നടത്തുമെന്ന് അവകാശവാദം ഉന്നയിച്ചത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശ്രീജന് കുമാര്‍ കുറ്റം സമ്മതിച്ചു.ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്ന് നിര്‍ബന്ധിക്കുന്നതിനാലാണ് ഇത്തരം പ്രവര്‍ത്തി ചെയ്തതെന്നായിരുന്നു ഇയാൾ നൽകിയ വിശദീകരണം