ഫെബ്രുവരി 14ലെ പുൽവാമ ആക്രമണത്തിന് ശേഷം യുദ്ധത്തിനായിയുള്ള മുറവിളിയാണ് രാജ്യത്തെ പല ഭാഗങ്ങളിൽ നിന്ന് സോഷ്യൽ ലോകത്ത് ഉയരുന്നത്. തീവ്രവാദത്തിന് വെള്ളവും വളവും നൽകുന്ന പാക്കിസ്ഥാൻ നിലപാട് യുദ്ധസമാനമായ സാഹചര്യത്തിലേക്കാണ് വഴിതെളിക്കുന്നത്. പാകിസ്ഥാനെതിരെയുള്ള പോർവിളികളും യുദ്ധം വേണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിൽ ഓരോ യുദ്ധമുഖങ്ങളും നമുക്ക് സമ്മാനിക്കുന്ന നഷ്ടങ്ങൾ എന്തെന്നും അതിന്റെ ആഘാതം അത്രത്തോളമായിരിക്കുമെന്നും കുറിക്കുകയാണ് ഡോക്ടർ നെൽസൺ ജോസഫ്.

 

സുരക്ഷിത സ്ഥാനങ്ങളിലിരുന്ന് യുദ്ധത്തിനായി മുറവിളി കൂട്ടുന്നവർ അതിന്റെ പരിണിത ഫലം എന്തെന്ന് ബോധ്യപ്പെടണമെന്നാണ് നെൽസന്റെ കുറിപ്പ്.  ഫുട്ബോൾ മൽസരം കാണുന്ന ലാഘവത്തിൽ " ഇന്ത്യ സ്ട്രൈക്ക്സ് " എന്നും " പാക്കിസ്ഥാൻ സ്ട്രൈക്ക്സ്" എന്നും " ഇന്ത്യ സ്ട്രൈക്ക്സ് ബാക്ക് " എന്നും ഹാഷ് ടാഗ് നിരത്തിയിട്ടും യുദ്ധം തുടങ്ങിയിട്ടില്ല. ആ ഒരവസ്ഥയിൽപ്പോലും വീഴുന്നത് ജീവനാണെന്ന് മനസിലാക്കുന്നവർക്കെങ്കിലും ഏറ്റവും ചുരുങ്ങിയത് ഉള്ളിൽ തീയാണ്.

അതിർത്തിയിൽ കാവൽ നിൽക്കുന്നവരുടെ വീട്ടുകാർക്കെങ്കിലും ഭയമാണ്. കാണാതായെന്ന് പേര് കേൾക്കുന്ന പൈലറ്റിൻ്റെ വീട്ടിൽ വീഴുന്നതും കണ്ണുനീരാണെന്നും നെൽസൺ ഓർമ്മിപ്പിക്കുന്നു. ഒരു പക്ഷേ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയിൽ ഇരു രാജ്യങ്ങളുടേയും നിയന്ത്രണങ്ങൾക്കതീതമായിരിക്കും കാര്യങ്ങളെന്നും അദ്ദേഹം തുറന്നു പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം;

 

യുദ്ധം തുടങ്ങിയിട്ടില്ല.

 

ഗാലറിയിലിരുന്ന് കളി കാണുന്ന ഇന്ത്യക്കാരും പാക്കിസ്ഥാനികളും ട്വിറ്ററിൽ ആക്രോശിച്ചിട്ടും യുദ്ധം തുടങ്ങിയിട്ടില്ല. ഹാഷ് ടാഗുകളുപയോഗിച്ച്, ആവേശം നിറയ്ക്കാൻ പട്ടാളവേഷം വരെ ധരിച്ച് ന്യൂസ് റൂമുകളിൽ ആങ്കർമാർ നിറഞ്ഞാടിയിട്ടും യുദ്ധം തുടങ്ങിയിട്ടില്ല.

 

അർണബ് ഗോസ്വാമിമാർ സച്ചിനെയും കപിൽ ദേവിനെയുമടക്കം ഹാഷ് ടാഗ് ആക്രമണത്തിലൊതുക്കി കണ്ടുനിന്നവരെയും കേട്ടുനിന്നവരെയുമടക്കം രാജ്യദ്രോഹിപ്പട്ടം നൽകി പ്രതികാരം പ്രതികാരമെന്ന് ആർപ്പുവിളിച്ചിട്ടും യുദ്ധം തുടങ്ങിയിട്ടില്ല.

 

ഫുട്ബോൾ മൽസരം കാണുന്ന ലാഘവത്തിൽ " ഇന്ത്യ സ്ട്രൈക്ക്സ് " എന്നും " പാക്കിസ്ഥാൻ സ്ട്രൈക്ക്സ്" എന്നും " ഇന്ത്യ സ്ട്രൈക്ക്സ് ബാക്ക് " എന്നും ഹാഷ് ടാഗ് നിരത്തിയിട്ടും യുദ്ധം തുടങ്ങിയിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും നടന്ന ചെറിയ ചെറിയ ഉരസലുകളുടെ പ്രത്യാഘാതം മാത്രമാണ് ഇതുവരെ കണ്ടത്.

 

ആ ഒരവസ്ഥയിൽപ്പോലും വീഴുന്നത് ജീവനാണെന്ന് മനസിലാക്കുന്നവർക്കെങ്കിലും ഏറ്റവും ചുരുങ്ങിയത് ഉള്ളിൽ തീയാണ്. അതിർത്തിയിൽ കാവൽ നിൽക്കുന്നവരുടെ വീട്ടുകാർക്കെങ്കിലും ഭയമാണ്. കാണാതായെന്ന് പേര് കേൾക്കുന്ന പൈലറ്റിൻ്റെ വീട്ടിൽ വീഴുന്നതും കണ്ണുനീരാണ്.

 

അപ്പൊഴാണ് സേഫ് സോണിലിരുന്ന്, ഇന്ത്യയിൽ പോലും താമസിക്കുന്നില്ലെങ്കിലും, യു.കെയിലോ യു.എസിലോ യു.എ.ഇയിലോ ശീതീകരിച്ച മുറിയിലിരുന്ന് സോഷ്യൽ മീഡിയയിൽ ആറ്റം ബോംബിട്ട് പുകച്ചുകളയുന്നതിനെക്കുറിച്ച് കമൻ്റിട്ട് ആവേശഭരിതരാവുന്നത്.

 

പാക്കിസ്ഥാൻ്റെ ഭാഗത്തുനിന്ന് അസാധാരണമാം വിധം സമചിത്തതയുള്ള ഒരു ക്ഷണമാണുണ്ടായിരിക്കുന്നത്. ഇമ്രാൻ ഖാൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

 

" "I ask India: With the weapons you have and the weapons we have, can we really afford a miscalculation? If this escalates, it will no longer be in my control or in Modi's." Mr Khan said in a hit at the nuclear capabilities of both nations. "We invite you for dialogue... better sense must prevail," he added. "

 

( ഇന്ത്യയോട് ഞാൻ ചോദിക്കുകയാണ്. ഞങ്ങൾക്കും നിങ്ങൾക്കുമുള്ള ആയുധങ്ങളെ കണക്കിലെടുക്കുമ്പോൾ ഒരു പിഴവ് നമുക്ക് താങ്ങാനാവുമോ? സ്ഥിതി രൂക്ഷമായാൽ എൻ്റെയോ മോദിയുടെയോ പിടിയിലൊതുങ്ങിയെന്ന് വരില്ല ഇത്. ഞങ്ങൾ നിങ്ങളെ ഒരു ചർച്ചയ്ക്ക് വിളിക്കുകയാണ്. സുബോധം നിലനിൽക്കണം...)

 

യുദ്ധം ഏത് വിധേനയും ഒഴിവായേ തീരൂ...

സാധിക്കുന്ന സമയത്തോളം