two-rs-doctor

അസുഖം വന്നാൽ കയ്യിൽ രണ്ടുരൂപയുമായി കയറി ചെല്ലാവുന്ന വ‌‌ടക്കൻ ചെന്നൈക്കാരുടെ പ്രിയ ഡോക്ടർ അന്തരിച്ചു. രോഗികൾ സ്നേഹത്തോടെ ര​ണ്ടുരൂപാ ഡോക്ടർ എന്നുവിളിച്ചിരുന്ന ഡോ.എസ് ജയചന്ദ്രന്റെ മരണത്തോടെ സമാനതകളില്ലാത്ത ഒരു മാതൃക കൂ‌ടി അവസാനിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവിതവും പ്രവൃത്തികളും എതു തലമുറയ്ക്കും ഉദാഹരണമാണ്. 

 

കാഞ്ചീപുരത്തുകാരന്‍ എസ്.ജയചന്ദ്രന്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്നതോടെയാണ് കാരുണ്യം നിറഞ്ഞ ജീവിതത്തിന് തു‌ടക്കമായത്. 1970 മുതല്‍ വാഷര്‍മെന്‍പേട്ടില്‍ താമസിച്ച് അദ്ദേഹം തന്റെ ജോലി ആരംഭിച്ചു. മുന്നിെലത്തുന്ന പാവങ്ങളുടെ കണ്ണീർ കണ്ടറിഞ്ഞ് തുച്ഛമായ തുക മാത്രമേ ഫീസാക്കി ഇൗടാക്കിയിരുന്നുള്ളൂ. 1998 വരെ അദ്ദേഹത്തെ കാണാന്‍ ഒരു രോഗിക്ക് രണ്ട് രൂപ മാത്രം കരുതിയാൽ മതിയായിരുന്നു. പിന്നീട് അത് അഞ്ച് രൂപയും പത്ത് രൂപയുമായി ഉയര്‍ന്നപ്പോഴും സ്നേഹത്തോ‌ടെ രോഗികൾ അദ്ദേഹത്തെ വിളിച്ചത് രണ്ടുരൂപാ ഡോക്ടർ എന്നായിരുന്നു.  

 

ചികിത്സിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്നവർക്ക് അദ്ദേഹം മരുന്നും വാങ്ങി നൽകിയിരുന്നു. ആരോഗ്യ സാമൂഹിക രംഗത്ത് അദ്ദേഹം ന‌ടത്തിയ ഇൗ സ്േനഹ വിപ്ലവത്തിന്റെ‌ തണലേറ്റവർ ഏറ‌െയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.