ബജറ്റ് നിരാശാജനകം; ജനരോഷം ഉയരണമെന്ന് ഇപി

HIGHLIGHTS
  • ' ഇന്ത്യയുടെ സമഗ്ര വികസനത്തിനൊന്നുമില്ല'
  • 'കേരളത്തിന് പ്രയോജനപ്രദമായി ബജറ്റില്‍ ഒന്നുമില്ല'
  • നിരാശയില്‍ നിന്നുണ്ടായ ബജറ്റെന്ന് ഇപി
ep-budget-new-01
SHARE

രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇന്ത്യന്‍ ജനതയ്ക്ക് ഒരു വളര്‍ച്ചയും നല്‍കാത്ത ബജറ്റിന്‍റെ പ്രഖ്യാപനമാണ് നടത്തിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനൊന്നുമില്ല. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചുവെന്നല്ലാതെ നാടിന്‍റെ സാമ്പത്തിക–സാമൂഹിക– വ്യാവസായിക–കാര്‍ഷിക രംഗത്ത് ഒരു മെച്ചവും നല്‍കുന്ന ബജറ്റല്ലെന്നും അദ്ദേഹം പ്രതികരിച്ചു.  കേരളത്തിന് പ്രയോജനപ്രദമായി ബജറ്റില്‍ ഒന്നുമില്ലെന്നും ബജറ്റിനെതിരെ ജനരോഷം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. വലിയ സംഭവം നടക്കാന്‍ പോകുന്നുവെന്ന പ്രതീതി ജനിപ്പിച്ച് ഒന്നുമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്.  ബിജെപി തിരിച്ചു വരാന്‍ ഒരു സാധ്യതയുമില്ലാത്തതിനാലാണ് ഇത്തരമൊരു ബജറ്റ് അവതരിപ്പിച്ചെതന്നും നിരാശയില്‍ നിന്നുണ്ടായ ബജറ്റാണെന്നും ഇപി കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ആദായനികുതിയിലടക്കം മാറ്റങ്ങള്‍ പ്രഖ്യാപിക്കാതെ രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് പ്രസംഗം 58 മിനിറ്റ് മാത്രമാണ് നീണ്ടത്. വീണ്ടും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ധനമന്ത്രി  ജൂലൈയില്‍  സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നും പറഞ്ഞു.  സ്റ്റാര്‍ട്ടപ്പുകള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കുമുള്ള നികുതി ഇളവ് 2025 മാര്‍ച്ച് വരെ നീട്ടി. 2010 വരെ തര്‍ക്കത്തിലുള്ള 25,000 രൂപയുടെ പ്രത്യക്ഷനികുതി ബാധ്യതകള്‍ ഒഴിവാക്കും. 2010–15 കാലയളവില്‍ തര്‍ക്കത്തിലുള്ള 10,000 രൂപയുടെ പ്രത്യക്ഷനികുതിയും  ഒഴിവാക്കും. ധനക്കമ്മി 5.1 ശതമാനമാക്കി കുറയ്ക്കുമെന്നും പ്രഖ്യാപനമുണ്ട്. 

'quite disappointing', EP Jayarajan on union budget 2024

MORE IN Union Budget 2024
SHOW MORE