ലോക്സഭ തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന തൃശൂരിൽ ഒരുങ്ങുന്നത് ശക്തമായ രാഷ്ട്രീയ പോര്. ജനപിന്തുണ നിലനിര്‍ത്താന്‍ യു.ഡി.എഫ് നിലവിലെ എംപി ടി.എന്‍ പ്രതാപനെ തന്നെ രംഗത്തിറങ്ങുമ്പോള്‍, മേല്‍ക്കൈ തിരിച്ചുപിടിക്കാന്‍ മുന്‍ മന്ത്രി വി.എസ്. സുനില്‍ കുമാറിനെയാണ് എല്‍.ഡി.എഫ് കളത്തിലറക്കുന്നത്. ബി.ജെ.പി എ ക്ലാസ് മണ്ഡലമായി കാണുന്ന തൃശൂരിൽ നേരത്തെ തന്നെ സുരേഷ്ഗോപി പ്രചാരണം തുടങ്ങിയിട്ടുണ്ട്. തൃശൂർ താനെടുക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് രണ്ടു തവണ പരാജയം നേരിട്ടിട്ടും സുരേഷ് ഗോപി ഇത്തവണയും എത്തുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ടിഎൻ പ്രതാപൻ ജയിച്ചത്. പ്രതാപന് ഒരു ലക്ഷത്തിഇരുപതിനായിരത്തില്‍പ്പരം വോട്ടിന്റെ വ്യത്യാസമുണ്ടായിരുന്നു അന്നത്തെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുമായി. വ്യക്തമായ വോട്ട് വ്യത്യാസത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തുതന്നെ ഒതുങ്ങി.
Thrissur loksabha election 2024