കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ ഹാട്രിക് വിജയം തേടിയിറങ്ങുന്ന സിറ്റിങ് എം.പി. എൻ.കെ.പ്രേമചന്ദ്രനും എം.എൽ.എ. എം.മുകേഷും തമ്മിലുള്ള പോരാട്ടത്തിന് വഴിതെളിഞ്ഞു. യു.ഡി.എഫിനുവേണ്ടി മുതിർന്ന ആർ.എസ്.പി. നേതാവും മുൻമന്ത്രിയുമായ എൻ.കെ.പ്രേമചന്ദ്രൻ എം.പി. കളത്തിലിറങ്ങിക്കഴിഞ്ഞു. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരന്റെ പേരാണ് ബിജെപിയുടെ പരിഗണനയിൽ. പി.സി.ജോർജ് പത്തനംതിട്ടയിലാണെങ്കിൽ കുമ്മനം കൊല്ലത്തു മത്സരിക്കും. കഴിഞ്ഞതവണ 1,03,339 വോട്ടാണ് എൻ.ഡി.എ. സ്ഥാനാർഥി കെ.വി.സാബുവിന് ലഭിച്ചത്. ബി.ജെ.പി. വോട്ട് വർധിച്ചാൽ, ഏതുമുന്നണിയെ ബാധിക്കും എന്ന കാര്യത്തിൽ ഇരുമുന്നണികളും കൂട്ടലും കിഴിക്കലും നടത്തുന്നുണ്ട്.
Kollam loksabha election 2024