back-packer-arunima

സോഷ്യല്‍മീഡിയ ഉപയോക്താള്‍ക്ക് ഏറെ സുപരിതയാണ് ബാക്ക് പാക്കര്‍ അരുണിമ എന്ന ട്രാവല്‍ വ്ലോഗര്‍. അടുത്തിടെ ഇവര്‍ക്ക് നേരിട്ട ദുരനുഭവമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുണ്ടായ ദുരനുഭവം അരുണിമ ഇന്‍സറ്റഗ്രാം, യൂ ട്യൂബ് ചാനലുകളില്‍ പങ്കുവെച്ചിരുന്നു. 

അമേരിക്കയില്‍ താന്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും രാത്രി 12 മണിയോടെ തന്നെ ഇറക്കിവിട്ടെന്നാണ് അരുണിമ പറയുന്നത്. സുഹൃത്തായ ജോര്‍ജിന്‍റെ  വീട്ടിലാണ് താമസിച്ചിരുന്നതെന്നും ഇയാളുടെ കൊച്ചുമകളാണ് ഇറക്കിവിട്ടതെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. അമ്മയുടെ അച്ഛന്‍ വാടകയ്ക്കാണ് ഈ വീട്ടില്‍ താമസിക്കുന്നതെന്നും കൊച്ചുമകള്‍ പറഞ്ഞത്രേ. അമേരിക്കയിലെ സംസ്കാരം ഇതാണോ എന്ന് തനിക്കറിയില്ല. മഴയത്ത് 6 ഡിഗ്രി തണുപ്പില്‍ പാതിരാത്രി നടുറോഡില്‍ നില്‍ക്കുകയാണെന്നും കരഞ്ഞുകൊണ്ട് അരുണിമ പറയുന്നുണ്ട്. 

രാത്രിയിൽ ഇറക്കി വിട്ടത് മോശമായിപ്പോയെന്ന് പറയുന്നവരും സഹായിച്ച വ്യക്തിയുടെ സ്വകാര്യതയെ മാനിക്കാതെ വിഡിയോ ചെയ്തത് മോശമായിപ്പോയി എന്ന് അഭിപ്രായപ്പെടുന്നവരെയും കമന്‍റ് ബോക്സില്‍ കാണാം. ഇതിനോടകം തന്നെ 6.9 മില്യണ്‍ കാഴ്ചക്കാരാണ് അരുണിമയുടെ വിഡിയോയ്ക്ക് ലഭിച്ചത്.

അരുണിമയുടെ വാക്കുകള്‍

എനിക്ക് 4 വര്‍ഷമായി അറിയുന്ന ആളാണ് ജോര്‍ജ്. രണ്ട് ദിവസമായി ഞാന്‍ അയാളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നെ എയര്‍പോര്‍ട്ടില്‍ നിന്ന് വന്ന് വിളിച്ചതും അയാളായിരുന്നു. അയാളുടെ മക്കളും മക്കളുടെ മക്കളുമാണ് ഇവിടെ താമസിക്കുന്നത്. അയാള്‍ തന്നെ വലിഞ്ഞ് കയറി വന്ന് താമസിക്കുന്നത് പോലെയാണ് ഇവിടെ താമസിക്കുന്നത്. പക്ഷേ അത് എനിക്കറില്ലായിരുന്നു. എന്നോട് വന്ന് സ്നേഹത്തോടെ വീട്ടില്‍ താമസിക്കാമെന്ന് പറഞ്ഞ് നിര്‍ബന്ധിപ്പിച്ചപ്പോള്‍ ഞാന്‍ ഇവിടെ വന്ന് താമസിച്ചു. എന്‍റെ വിഡിയോകള്‍ കാണുന്നവര്‍ക്ക് അറിയാം എന്നെ സ്നേഹത്തോടെ വിളിക്കുന്നവരുടെ വീടുകളില്‍ ഞാന്‍ താമസിക്കാറുണ്ട്. അമേരിക്കയില്‍ വന്ന് രണ്ടാമത്തെ ദിവസമാണ് ഇന്ന് . രണ്ടാമത്തെ ദിവസം തന്നെ ഇങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല. എന്നെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടിയതും ന്യൂയോര്‍ക്ക് സിറ്റി കറക്കിയതുമൊക്കെ അയാളായിരുന്നു. ഭയങ്കര പാവമായിരുന്നു, എന്നോട് ഭയങ്കര സ്നേഹമായിരുന്നു. പക്ഷേ ആളുടെ മക്കളും കൊച്ചുമക്കളും അയാളെ ട്രീറ്റ് ചെയ്യുന്നത് അങ്ങനെയല്ല. ഇവിടെ ജനിച്ചുവളര്‍ന്ന മക്കളാണ്. ഒരു 20 വയസുള്ള പെണ്‍കുട്ടിയാണ് എന്നോട് സംസാരിച്ചത്. ഇവിടെ നില്‍ക്കാന്‍ പറ്റില്ലാ എന്നൊക്കെ പറഞ്ഞു. ഇപ്പോ രാത്രി സമയം 12 മണിയായി. അപ്പോഴാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയത്. എനിക്കറിയില്ല ഇവിടുന്ന് എങ്ങോട്ടാ പോവുക എന്നുള്ളത്. അറിയുന്ന വേറെ ആളുകള്‍ ഉണ്ടെങ്കില്‍പോലും പെട്ടന്ന് രാത്രി അവരെ വിളിച്ച് ബുദ്ധിമുട്ടിക്കാന്‍ പറ്റില്ല. ഞാന്‍ എന്തായാലും അവിടെ നിന്ന് ഇറങ്ങി. പുള്ളിക്കാരന്‍ ഭയങ്കര പാവമാണ്. ഇനി വിഡിയോ കണ്ടിട്ട് ആള് മോശമായി ചെയ്തു എന്ന് പറയുമല്ലോ എന്ന് കരുതിയാണ് ഞാന്‍ ഇത്രയും പറഞ്ഞത്. 

സ്വന്തം അമ്മയുടെ അച്ഛന്‍ ഇവിടെ വാടകയ്ക്കാണ് താമസിക്കുന്നതെന്നാണ് ആ കുട്ടി പറഞ്ഞത്. ചിലപ്പോള്‍ അമേരിക്കയിലെ കള്‍ച്ചര്‍ അങ്ങനെയായിരിക്കും. ഇവിടെ ജനിച്ചുവളര്‍ന്ന മലയാളികളുടെ കള്‍ച്ചറും അങ്ങനെയായിരിക്കും. എന്നെ ഇറക്കിവിട്ടതിലല്ല എനിക്ക് വിഷമം. ആ പുള്ളിക്കാരന്‍ അത്ര സ്നേഹത്തോടെയാണ് എന്നോട് സംസാരിച്ചിരുന്നത്. 70 വയസുള്ള ആളെന്നെ ന്യൂയോര്‍ക്ക് എല്ലാം കറക്കാന്‍ കൊണ്ടുപോയി. ഞാന്‍ ഒറ്റക്ക് പോയിക്കോളാം എന്ന് പറഞ്ഞിട്ടും എന്‍റെ കൂടെ വന്നു. സ്വന്തം മകളുടെ വീട്ടില്‍ ഇങ്ങനെയാണ് ആള് നിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് 4 വര്‍ഷമായി എനിക്ക് അറിയാവുന്ന ആളാണ്. ഞാന്‍ യുഎസില്‍ വരുന്നതിന് മുന്‍പേ വിസ കൊടുക്ക്, എന്നാ യുഎസിലേക്ക് വരുന്നതെന്ന് പറഞ്ഞ് വിളിക്കുന്ന ഒരു പാവം പുള്ളിയായിരുന്നു. സ്വന്തം കൊച്ചുമക്കള്‍ അച്ഛാച്ഛനോട് ഇങ്ങനെയാണ് കാണിക്കുന്നത് എന്ന് എനിക്കറിയില്ലല്ലോ. ഇവിടെ മഴയാണ്. ഞാന്‍ നടുറോഡില്‍ നിക്കുകയാണ്. ഇവിടെ ആണെങ്കില്‍ 6 ഡിഗ്രിയാണ് തണുപ്പ്. 

ENGLISH SUMMARY:

Indian travel vlogger Arunima opened up about a distressing experience during her US trip, where she was asked to leave her stay late at night. Her candid video resonated with many, sparking discussions on traveler safety and cultural misunderstandings.