ഭൂമിയുടെ റഫ്രിജറേറ്റര്‍ എന്നറിയിപ്പെട്ടിരുന്ന അന്റാര്‍ട്ടിക്ക വന്‍തോതില്‍ ഉരുകുന്നു. മഞ്ഞുപാളികള്‍ ഗണ്യമായി കുറഞ്ഞതോടെ കൂടുതല്‍ പ്രകൃതി ദുരന്തങ്ങളാണ് കാത്തിരിക്കുന്നത്.
അന്റാർട്ടിക്ക നിലനിൽപ്പിനായി പോരാടുകയാണ്. ആഗോളതാപനം മൂലം ഉയരുന്ന ചൂടും, എൽനിനോ പ്രതിഭാസവും കാരണം കടൽമഞ്ഞുപാളിയുടെ വിസ്തൃതി വന്‍തോതില്‍ കുറഞ്ഞു. പ്രദേശത്തെ കടലില്‍ മാർച്ച് മുതൽ ഒക്ടോബർ വരെയാണ് മഞ്ഞുപാളികൾ കൂടുതലായി രൂപപ്പെടുന്നത്. എന്നാൽ ഇത്തവണ മഞ്ഞുപാളികളുടെ വിസ്തീർണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ലക്ഷം ചതുരശ്ര കിലോമീറ്റർ കുറവ് വന്നു. ഇതോടെ കടല്‍ വെള്ളം സൂര്യപ്രകാശം ആഗിരണം ചെയ്യുകയും താപനില വര്‍ധിക്കുകയും ചെയ്തു. ഇത് കൂടുതല്‍ മഞ്ഞുപാളികള്‍ ഉരുകാന്‍ കാരണമായി. കടലിലെ മഞ്ഞുരുക്കം അവിടെയുള്ള ജീവജാലങ്ങൾക്കും അവയുടെ ആവാസവ്യവസ്ഥക്കും ഭീഷണിയാണ്.
ഭൂമിയുടെ താപനില നിയന്ത്രിക്കുന്നത്തിൽ വലിയ പങ്ക് വഹിക്കുന്ന ദക്ഷിണ ധ്രുവത്തിലെ മഞ്ഞുരുകുന്നത് സമുദ്രനിരപ്പ് ഉയരാനും കാരണമാകും. കൂടുതൽ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇത് വഴിവച്ചേക്കാം.