ഒമാനിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി രണ്ടു വർഷമായി ചുരുക്കി. വിദേശികൾ ഇനി മുതൽ രണ്ടുവർഷം കൂടുന്പോൾ ലൈസൻസ് പുതുക്കേണ്ടി വരും. മാർച്ച് ഒന്നിനു ശേഷം അനുവദിക്കുന്ന ലൈസൻസുകൾക്കാണ് രണ്ടു വർഷത്തെ കാലാവധിയെന്ന നിയമം ബാധകമാവുക. നിലവിൽ നൽകിവരുന്ന ലൈസൻസിന് പത്ത് വർഷമാണ് കാലാവധി. പുതിയ ഡ്രൈവർമാർക്ക് പ്രബേഷൻ സംവിധാനത്തിൽ ഒരു വർഷം കാലാവധിയുള്ള താൽക്കാലിക ഡ്രൈവിങ് ലൈസൻസ് ആയിരിക്കും ആദ്യം അനുവദിക്കുക.
താൽക്കാലിക ലൈസൻസിൽ പത്തിലധികം ബ്ലാക്ക് പോയൻറ് ലഭിക്കുന്ന ഡ്രൈവർമാരോട് കൂടുതൽ ഡ്രൈവിങ് പരിശീലനത്തിന് നിർദേശിക്കും. വർഷത്തിൽ ഏഴിലധികം ബ്ലാക്ക് പോയൻറുകൾ ഉള്ളവരുടെ താൽക്കാലിക ലൈസൻസ് ഒരു വർഷം കൂടി മാത്രമേ നീട്ടി നൽകുകയുള്ളൂ. ർച്ച് ഒന്നു മുതൽ കാറിലെ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. നിലവിൽ ഡ്രൈവറും മുൻസീറ്റ് യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിച്ചാൽ മതി.
നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റും നിർബന്ധമാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് ടാക്സി വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഒാടിക്കാൻ അനുമതി നൽകുകയും ചെയ്യും. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയും വർധിപ്പിച്ചിട്ടുണ്ട്. അപകടങ്ങൾ കുറച്ച് ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് പുതിയ ഭേദഗതികൾ നടപ്പാക്കുന്നത്.