award

TOPICS COVERED

49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. 2025 ലെ മികച്ച സിനിമയ്ക്കുള്ള അവാർഡ് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്‌ത 'എക്കോ' നേടി. ഡൊമിനിക്ക് അരുൺ ആണ് മികച്ച സംവിധായകൻ (ചിത്രം: ലോക: ചാപ്റ്റർ വൺ ചന്ദ്ര). 'തുടരും', 'ഹൃദയപൂർവം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മോഹൻലാൽ മികച്ച നടനായി. കല്യാണി പ്രിയദർശൻ (ചിത്രം: ലോക: ചാപ്റ്റർ വൺ ചന്ദ്ര), അനശ്വര രാജൻ (ചിത്രം: രേഖാചിത്രം, മിസ്‌റ്റർ ആൻഡ് മിസിസ് ബാച്ചിലർ) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. 

ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ഗായകനും സംഗീതസംവിധായകനുമായ എം.ജി. ശ്രീകുമാറിനു സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനുമായി മലയാളത്തിന്റെ യശസ്സ് ഇന്ത്യയൊട്ടാകെയെത്തിച്ച പ്രിയദർശന് ക്രിട്ടിക് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും. 

നടനും നിർമ്മാതാവുമായ ടി.ജി.രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രൻസ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നിർമ്മാതാവും നിർമ്മാണ കാര്യദർശിയുമായ കല്ലിയൂർ ശശി, നടി ഊർമിള ഉണ്ണി, ഗായിക ബി. അരുന്ധതി എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും. തിരക്കഥാകൃത്തും സംവിധായകനുമായി മലയാളത്തിന്റെ യശസ്സ് ഇന്ത്യയൊട്ടാകെയെത്തിച്ച പ്രിയദർശന് ക്രിട്ടിക് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും.

മറ്റ് അവാര്‍ഡുകള്‍ ഇങ്ങനെ:

മികച്ച രണ്ടാമത്തെ ചിത്രം: രേഖാചിത്രം (സംവിധാനം:ജോഫിന്‍ ടി. ചാക്കോ, നിര്‍മ്മാണം വേണു കുന്നപ്പള്ളി)

മികച്ച രണ്ടാമത്തെ നടന്‍: പ്രകാശ് വര്‍മ്മ (തുടരും), ദിലീഷ് പോത്തന്‍ (റോന്ത്). മികച്ച രണ്ടാമത്തെ നടി: ഹണി റോസ് (റേച്ചല്‍), ശുഭ വയനാട് (ശാന്തി ദ് റിഫ്‌ളക്ഷന്‍ ഓഫ് ട്രൂത്ത്)

അഭിനയ മികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: ഡോ. മനോജ് ഗോവിന്ദന്‍ (പെരിയോന്‍), സംഗീത് പ്രതാപ് (ഹൃദയപൂര്‍വം), സന്ദീപ് പ്രദീപ് (എക്കോ), ട്വിങ്കിള്‍ ജോബി (എ പ്രെഗ്നന്റ് വിഡോ), മീനാക്ഷി (പ്രൈവറ്റ്)

മികച്ച ബാലതാരം: ധാര്‍മ്മിക് സുധാകരന്‍ (പച്ചത്തെയ്യം), ദേവനന്ദ ജിബിന്‍v(കല്യാണമരം)

മികച്ച കഥ: ജി. ആര്‍. ഇന്ദുഗോപന്‍ (പൊന്മാന്‍)

മികച്ച തിരക്കഥ: രാജേഷ് തില്ലങ്കരി (എ പ്രെഗ്നന്റ് വിഡോ).

മികച്ച ഗാനരചയിതാവ്: മഹേഷ് ഗോപാല്‍ (മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍), മുരളി നീലാംബരി (വടു)

മികച്ച സംഗീതസംവിധാനം: ജേക്‌സ് ബിജോയ് (നരിവേട്ട, ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര)

മികച്ച പിന്നണി ഗായകന്‍: നവനീത് ഉണ്ണികൃഷ്ണന്‍ (ഗാനം: വിടപറയാം ചിത്രം: ഹൃദയപൂര്‍വം)

മികച്ച പിന്നണി ഗായിക: സിത്താര കൃഷ്ണകുമാര്‍ (ഗാനം: മിന്നല്‍വള ചിത്രം: നരിവേട്ട) ജെ. ആര്‍. ദിവ്യ നായര്‍ (ഗാനം: മധുരമായൊരു കോകില നാദം, ചിത്രം നേരറിയും നേരത്ത്) 

മികച്ച ഛായാഗ്രാഹകന്‍: മുഹമ്മദ് എ (തന്തപ്പേര്)

മികച്ച ചിത്രസന്നിവേശകന്‍: പ്രവീണ്‍ പ്രഭാകര്‍ (കളങ്കാവല്‍)

മികച്ച ശബ്ദമിശ്രണം: എം.ആര്‍. രാജാകൃഷ്ണന്‍, (എംപുരാന്‍)

മികച്ച കലാസംവിധായകന്‍: സുനില്‍ ലാവണ്യ (ജഗള)

മികച്ച മേക്കപ്പ്മാന്‍: റോണക്‌സ് സേവ്യര്‍ (ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്ര)

മികച്ച വസ്ത്രാലങ്കാരം: മിനിമ ഷാജി (മൂന്നാം നൊമ്പരം)

മികച്ച ജനപ്രിയ ചിത്രം: സര്‍വം മായ (സംവിധാനം: അഖില്‍ സത്യന്‍, നിര്‍മ്മാണം: ഡോ അജയ്യകുമാര്‍, ആര്‍ രാജീവ് മേനോന്‍)

മികച്ച ബാലചിത്രം: ദൈവത്താന്‍കുന്ന് (സംവിധാനം: ജോഷി മാത്യു, നിര്‍മ്മാണം: ബേബി മാത്യു സോമതീരം), പച്ചത്തെയ്യം (സംവിധാനം: ഗോപി കുറ്റിക്കോല്‍, നിര്‍മ്മാണം ബേബി ബാലകൃഷ്ണന്‍)

മികച്ച ദേശീയോദ്ഗ്രഥനചിത്രം : ഖിഡ്കി ഗാവ് (സംവിധാനം:സഞ്ജു സുരേന്ദ്രന്‍, നിര്‍മ്മാണം: എം.എന്‍.സുരേന്ദ്രന്‍)

മികച്ച സ്ത്രീപക്ഷ ചിത്രം: വിക്ടോറിയ (സംവിധാനം: ശിവരഞ്ജിനി ജെ, നിര്‍മ്മാണം: കെ.എസ്.എഫ്.ഡി.സി)

മികച്ച സോദ്ദ്യേശ്യ ചിത്രം: സമസ്താ ലോകഃ (സംവിധാനം: ഷെറി ഗോവിന്ദന്‍, നിര്‍മ്മാണം: ജഷീദ ഷാജി), മിണ്ടിയും പറഞ്ഞും (സംവിധാനം:അരുണ്‍ ബോസ്, നിര്‍മ്മാണം: സലീം അഹ്‌മ്മദ്), മൂണ്‍വാക്ക് (സംവിധാനം: വിനോദ് എ. കെ, നിര്‍മ്മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്‌നി അഹമ്മദ്), ചിന്ന ചിന്ന ആശൈ (സംവിധാനം : വര്‍ഷ വാസുദേവ്, നിര്‍മ്മാണം: അഭിജിത്ത് ബാബുജി), കരുതല്‍ (നിര്‍മ്മാണം, സംവിധാനം: ജോമി ജോസ് കൈപ്പറേട്ട്).

മികച്ച പരിസ്ഥിതി ചിത്രം: കല്യാണമരം (സംവിധാനം:രാജേഷ് അമനകര, നിര്‍മ്മാണം: സജി കെ, ഏലിയാസ്), ഭൂതലം (സംവിധാനം ; ശ്രീകാന്ത് പാങ്ങാപ്പാട്ട്, നിര്‍മ്മാണം: കവിത ശ്രീകാന്ത്)

മികച്ച സാമൂഹികപ്രസക്തിയുള്ള ചിത്രം: അരിക് (സംവിധാനം വി. എസ.് സനോജ്, നിര്‍മ്മാണം: കെ.എസ്.എഫ്.ഡി.സി), സ്വാലിഹ് (സംവിധാനം: സിദ്ധിഖ് പരവൂര്‍, നിര്‍മ്മാണം: ഷാജു വാലപ്പന്‍)

മികച്ച ബിബ്‌ളിക്കല്‍ ചിത്രം: മൂന്നാം നൊമ്പരം (സംവിധാനം ജോഷി ഇല്ലത്ത,് നിര്‍മ്മാണം: ജിജി കര്‍മ്മലേത്ത് (മാത്യു ജോസഫ്)

മികച്ച നവാഗത പ്രതിഭകള്‍:

നടി: റിയ ഷിബു (സര്‍വം മായ), സംവിധാനം : ജിതിന്‍ കെ. ജോസ് (കളങ്കാവല്‍), ശരണ്‍ വേണുഗോപാല്‍ (നാരായണീന്റെ മൂന്നാണ്മക്കള്‍), പ്രശാന്ത് വിജയ് (ഇത്തിരി നേരം), ഡോ. മനോജ് ഗോവിന്ദന്‍ (നോബഡി), ഷാജു വാലപ്പന്‍ (നിഴല്‍ വ്യാപാരികള്‍) തിരക്കഥ: ശാന്തി (ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര)

മികച്ച അന്യഭാഷാ ചിത്രം: പരാശക്തി (സംവിധാനം: സുധ കൊങ്ങര പ്രസാദ,് നിര്‍മ്മാണം: ആകാശ് ഭാസ്‌കരന്‍)

കേരളത്തിൽ സംസ്‌ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച്, ജൂറി സിനിമകൾ കണ്ട് ജേതാക്കളെ നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്ക്കാരമാണ് ഫിലിം ക്രിട്ടിക്‌സ് അവാർഡ്. 60 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡൻ്റും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, ഡോ. അരവിന്ദൻ വല്ലച്ചിറ, ഡോ. ജോസ് കെ.മാനുവൽ, എ. ചന്ദ്രശേഖർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്ക‌ാരജേതാക്കളെ നിർണയിച്ചത്. 

ENGLISH SUMMARY:

The 49th Kerala Film Critics Awards have been announced, with 'Echo' winning Best Film and Mohanlal securing Best Actor. These prestigious awards recognize outstanding achievements in Malayalam cinema.