നടന്‍ ബിജു മേനോനെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍. പ്രമോഷനില്‍ പങ്കെടുക്കാത്തതിനാല്‍ നിര്‍മാതാവിന്  25 ലക്ഷം നഷ്ടമായി. പല നടീനടന്‍മാരും സെറ്റില്‍ വൈകിയെത്തുന്നത് കാരണം ഷൂട്ട് വൈകുന്നു. മണിക്കൂറുകള്‍ വൈകിയാണ് പലരും സെറ്റിലെത്തുന്നത്. പുതിയ സേവനവേതന കരാറിലൂടെ ഇതിന് മാറ്റംവരുമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതുക്കിയ സേവന കരാർ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടൻ പ്രമോഷന് ചെല്ലാത്തതുകൊണ്ട് സംവിധായകൻ കൂടിയായ ഒരു നിർമ്മാതാവിന് 25 ലക്ഷം രൂപയാണ് ചാനലിൽ നിന്നും കിട്ടാനുള്ള തുകയിൽ കുറഞ്ഞത്. അതേ നടൻ ഇപ്പോൾ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷനും പോയിട്ടില്ല. ഞാൻ ബിജു മേനോനെ കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് പേര് പറയാൻ ഒരു മടിയുമില്ല’ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 

ഷൂട്ട്‌ വൈകാൻ കാരണം നടീനടമാരുടെ അനാസ്ഥയാണെന്നും ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. പലരും മണിക്കൂറുകൾ വൈകിയാണ് സെറ്റിലെത്തുന്നത്. പുതിയ സേവന വേതന കരാറിലൂടെ ഇതിന് മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘നിർമാതാവ്- സംവിധായകൻ- പ്രൊഡക്ഷൻ കൺട്രോളർ- നടി നടമാർ എന്നിവർ ചേർന്നുള്ള പുതിയ കരാർ ഉടൻ വരും. സമയബന്ധിതമായി ഷൂട്ടിങ് പൂർത്തിയാകുകയാണ് ലക്ഷ്യം’ അദ്ദേഹം വ്യക്തമാക്കി.

ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘വലതുവശത്തെ കള്ളന്‍’. എന്നാല്‍ സിനിമയുടെ വാര്‍ത്താസമ്മേളനത്തിലല്ലാതെ പ്രമോഷന്‍ അഭിമുഖങ്ങളില്‍ ബിജു മേനോന്‍ പങ്കെടുത്തിരുന്നില്ല. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തികുന്നു. അതേസമയം വിഷയത്തില്‍ ബിജു മേനോന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ENGLISH SUMMARY:

FEFKA General Secretary B. Unnikrishnan has publicly criticized actor Biju Menon for skipping promotional events, allegedly causing a ₹25 lakh loss to a producer. Speaking at a press meet in Kochi on February 9, 2026, Unnikrishnan stated that a producer-director member of FEFKA lost the amount due to a deduction in channel rights. He also highlighted that Biju Menon skipped the promotions of Jeethu Joseph's recent film 'Valathu Vashathe Kallan'. The controversy arises as FEFKA and the Kerala Film Producers Association signed a new service contract to address delays caused by actors' late arrivals on sets. Unnikrishnan emphasized that discipline and commitment to promotion contracts are essential for the industry's growth. Stay updated on the latest developments in the Malayalam film industry and the FEFKA-artist standoff. Follow for live entertainment news.