krishna-kumar

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാര്‍. ഭാര്യ സിന്ധു കൃഷ്ണയുടെ വ്ളോഗിനിടെയാണ് കൃഷ്ണ കുമാറിന്‍റെ പരിഹാസം. മകള്‍ക്കൊപ്പം സോഫയിലിരുന്ന് വിഡിയോ എടുക്കന്ന സിന്ധുവിനോട് സംസാരിക്കുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പറ്റി സംസാരിച്ചത്. 'നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ. നീ എന്‍റെ വാതിലിലൊന്നും മുട്ടിയേക്കല്ലേ, ഞാനവിടെ ഇരിക്കുമ്പോള്‍,' എന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞു. 

ഇത് കേള്‍ക്കുമ്പോള്‍ തനിക്ക് ഒന്നും മനസിലായില്ലെന്നും എന്നാലും താന്‍ ചിരിക്കുമെന്നുമാണ് മകളായ ദിയ കൃഷ്ണ പറയുന്നത്. അധികം ഒന്നും അറിയണ്ടെന്ന് കൃഷ്ണ കുമാറും പറയുന്നുണ്ട്. സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നതിനെ പറ്റിയും സ്ത്രീശാക്തീകരണത്തെ പറ്റിയും സംസാരിക്കുന്നതിനിടക്കാണ് കൃഷ്ണകുമാറിന്‍റെ പരാമര്‍ശം. 

വിഡിയോ പുറത്ത് വന്നതിന് പിന്നാലെ കൃഷ്ണ കുമാറിനെതിരെ വിമര്‍ശനം കടുത്തു. നാല് പെണ്‍മക്കളുടെ പിതാവായ താങ്കള്‍ ഇങ്ങനെ പറയാമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പെണ്‍മക്കളുടെ ശാക്തീകരണത്തില്‍ അഭിമാനിക്കുന്നതിനൊപ്പം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്താണെന്ന് കൂടി പറഞ്ഞുകൊടുക്കണമെന്നും കമന്‍റുകളുണ്ട്. 

ENGLISH SUMMARY:

Actor and BJP leader Krishna Kumar ridiculed the Hema committee report