jude-neeraj

യുവനടൻ നീരജ് മാധവ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് മലയാള സിനിമാലോകത്ത് വലിയ ചർച്ചയാവുകയാണ്. ഇപ്പോൾ അഭിപ്രായം തുറന്നു പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് രംഗത്തെത്തി. മലയാള സിനിമയിൽ നെപ്പോട്ടിസം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും എന്നാൽ ഭക്ഷണകാര്യത്തിൽ ചില തരംതിരിവുകൾ ഉണ്ടെന്നും അദ്ദേഹം പറയുന്നു.

‘കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും. സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാൽ സിനിമ നിങ്ങൾക്ക് മുത്തം തന്നു മുറുകെ പിടിക്കും. മറ്റു പലതിന്റെയും പുറകെ പോയാൽ സിനിമ അതിന്റെ പാട്ടിന് പോകും.’ അദ്ദേഹം കുറിച്ചു.

കുറിപ്പ് വായിക്കാം: മലയാള സിനിമയിൽ നെപോറ്റിസം ഉണ്ടെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. സെറ്റിൽ ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില സിനിമകളിൽ തരം തിരിവുകൾ ഉണ്ടെന്നത് സത്യമാണ് . അസിസ്റ്റന്റ് ഡിറക്ടർസ് കാമറ അസിസന്റ്സ് ജൂനിയർസ് ഇവർക്കൊക്കെ പരിഗണന വേണ്ടുവോളം കിട്ടുന്നില്ല. അത് മാറും. മാറിക്കൊണ്ടിരിക്കുന്നു. കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ഒരു സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും ജയറാമേട്ടനും ദിലീപേട്ടനും ജയസൂര്യ ചേട്ടനും നിവിനും ടോവിനോയും ആസിഫും. കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും. സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാൽ സിനിമ നിങ്ങള്ക്ക് മുത്തം തന്നു മുറുകെ പിടിക്കും . മറ്റു പലതിന്റെയും പുറകെ പോയാൽ സിനിമ അതിന്റെ പാട്ടിന് പോകും. As simple as that.