തന്റെ സിനിമകള്‍ ടി.വിയില്‍ കാണുമ്പോള്‍ എണിറ്റോടാറുണ്ടെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍. താനെഴുതിയ സിനിമകള്‍ കാണുമ്പോള്‍ മിക്കപ്പോഴും ഖേദം തോന്നാറുണ്ടെന്നും ചിലപ്പോള്‍ സിനിമ ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് നല്ല ആശയം കിട്ടുയകയെന്നും ശ്യാം പറഞ്ഞു. മനോരമ യുവ ആലപ്പുഴയില്‍ സംഘടിപ്പിച്ച തിരക്കഥാസംഭാഷണത്തില്‍ ആയിരുന്നു ശ്യാമിന്റെ തുറന്നുപറച്ചില്‍. 

വിവാദങ്ങള്‍ കുറച്ചുമാത്രമേ എന്നെ ബാധിച്ചിട്ടുള്ളു. വിവാദങ്ങളെ പേടിയാണ്. തകര്‍ന്നുപോകും. അപ്പോള്‍ ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളൊക്കെ ഡിലീറ്റ് ചെയ്യും. വര്‍ഷങ്ങളായി എന്തുപോസ്റ്റ് ചെയ്താലും തെറി കേള്‍ക്കുന്നവരെ ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നും. ഇന്റര്‍വ്യൂ ഒന്നും അധികം കൊടുക്കേണ്ടെന്നാണ് ദിലീഷ് പോത്തനെപോലുള്ള സുഹൃത്തുക്കള്‍ പറയാറുള്ളത്. ഞാനെന്തെങ്കിലും പറയും. ആളുകള്‍ ഫെയ്സ്ബുക്കില്‍ പൊങ്കാലയിടും. അടുത്തിടെ എനിക്കെതിരെ പൊങ്കാല പൊട്ടിപ്പുറപ്പെട്ട വിവരം ഞാനറിയുന്നത് വീട്ടിനടുത്തുള്ള ക്ഷേത്രത്തിലെ പൊങ്കാല ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ്.

മായാനദിയിലെ മാത്തനാണ് സ്വഭാവം കൊണ്ട് എന്നോട് ഏറ്റവും അടുത്തനിൽക്കുന്ന കഥാപത്രം. ഞാൻ സ്യഷ്ടിച്ച മിക്ക കഥാപാത്രങ്ങളിലും 20 മുതൽ 30 ശതമാനം വരെ ഞാനുണ്ട്– ശ്യാം പറഞ്ഞു.