രാജ്യത്തെ ഞെട്ടിച്ച് മീ ടൂ ക്യാംപെയിൻ തുടരുകയാണ്. സിനിമാ,രാഷ്ട്രീയമേഖലകളിലെ നിരവധി പേരുടെ പേരുകളാണ് ക്യാംപെയിനിലൂടെ പുറത്തുവന്നത്. ഏറ്റവുമൊടുവിൽ ചലച്ചിത്ര നിർമാതാവ് ഗൗരംഗ് ദോഷി തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തി നടി ഫ്ളോറ സൈനി. 2007 ൽ നടന്ന സംഭവമാണ് സൈനി വെളിപ്പെടുത്തിയിരിക്കുന്നത്.
ദോഷിയും സൈനിയും പ്രണയത്തിലായിരുന്നു, 2007ലെ പ്രണയദിനത്തിൽ ദോഷി മർദിച്ചെന്നും താടിയെല്ല് തകർത്തെന്നും സൈനി ആരോപിക്കുന്നു. മർദനമേറ്റ സമയത്തെ ചിത്രവും സൈനി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയിൽ തുടക്കക്കാരിയായതിനാൽ ആരും വിശ്വസിക്കില്ലെന്ന് കരുതി ഒന്നും പുറത്തുപറഞ്ഞില്ല.
ആ സമയത്ത് തന്നെ പിന്തുണക്കാാന്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ തന്നെ മനസ്സിലാക്കിയ നടി ഐശ്വര്യ റായ് ദോഷിയുടെ സിനിമയിൽ നിന്ന് പിന്മാറി, ഐശ്വര്യ ഇപ്പോഴുമത് ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ ഹൃദയത്തനിുള്ളിൽ നിന്ന് ആത്മാര്‍ഥമായി നന്ദി പറയുന്നു, സൈനി പറയുന്നു.
മറ്റ് പല പെൺകുട്ടികൾക്കും ദോഷിയില്‍ നിന്ന് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ പേടികൊണ്ട് അവരാരും ഒന്നും പുറത്തുപറയുന്നില്ലെന്ന് സൈനി പറഞ്ഞു.