സഭയില്‍ പാറിപ്പറന്നോ ഉമ്മകള്‍?! ; എന്നാലും വല്ലാത്തൊരു ‘കൊല’ച്ചതി !

TVA
SHARE

തിരുവാ എതിര്‍വാ ആഴ്ചപ്പതിപ്പ് നിവര്‍ത്തുകയാണ്. ഈ ലക്കത്തില്‍ നാല് വിഭവങ്ങളാണ് നമ്മള്‍ തയാറാക്കിയിരിക്കുന്നത്. ലോക്സഭയില്‍ പറന്നു നടക്കുന്ന ഉമ്മകള്‍, എന്‍സിപിയുടെയും കെഎസ്ഇബിയുടെയും കൊലകള്‍ പിന്നെ കൊല നടക്കുന്ന മണിപ്പുരിലേയ്ക്ക് കണ്ണടച്ചുനോക്കുന്ന മോദി. വിഡിയോ കാണാം.

കള്ളന്മാര്‍ക്കൊക്കെ മോദി എന്ന പേരെങ്ങനെവന്നു എന്ന് നാടിനെ സ്നേഹിക്കുന്നവരൊക്കെ കുറെ നാളുകളായി ചോദിക്കുന്നുണ്ട്.  ന്യായമായ ഈ  സംശയം ഇറക്കെ ചോദിച്ചതിനെ  തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി തിരിച്ച് സഭയിലും അതിലൂടെ നമ്മുടെ പരിപാടിയിലും എത്തുകയാണ്. 

അദാനിയില്ല. പലര്‍ക്കും പകുതി ആശ്വാസമായി.  ഇനിയിപ്പോ രാജ്യത്തെ എന്ത് കലാപം പറഞ്ഞാലും സാരമില്ല. അതൊന്നും കേന്ദ്രത്തെ ലവലേശം തൊടില്ല. ഇനി വേറെ വല്ലോം അതെന്തായാലും അതൊക്കെ നെഹ്റുവിന്‍റെ തലയിലിടാവുന്നതേയുള്ളു. രാഹുലിന്‍റെ തൊണ്ടയിലെ വെള്ളം വറ്റിയത് മിച്ചം. പ്രസംഗത്തിനു ശേഷം ചുമ്മാ നടന്നുപോയ രാഹുല്‍ ഒരു വിവാദത്തിലും പെട്ടു. പ്രതിപക്ഷത്തുനിന്ന് സ്മൃതിച്ചേച്ചിക്കായിരുന്നു രാഹുലിനെ വെട്ടാനുള്ള നിയോഗം. അവരത് അവരെക്കൊണ്ടാവുന്ന വഴിക്ക് ചെയ്തിട്ടുണ്ട്. 

അല്ലെങ്കിലും രാഹുലിന്റെ ഭാഗത്ത് തെറ്റുണ്ട്. പബ്ലിക്കായി മൂത്രമൊഴിക്കുന്ന രാജ്യത്ത് ഫ്ലയിങ് കിസ് എന്നത് സംസ്കാരമേയല്ല. ആര്‍ഷഭാരതസംസ്കാരത്തെക്കുറിച്ച് രാഹുല്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരു ഓണ്‍റോഡ് കഥയാണ് പറയാന്‍ പോകുന്നത്. കഥ എന്നു മാത്രം പറഞ്ഞാല്‍ ശരിയാകില്ല. ഒരു കുറ്റാന്വേഷണ കഥ. ക്രൈംത്രില്ലര്‍ ഫ്രഷാണോ. ഐ മീന്‍ ഈ ഗൂഡാലോചന? എംഎല്‍എയുടെ പഴയ ഡ്രൈവറുടെ ശബ്ദമാണല്ലോ. വളയം പിടിച്ച കൈ വളഞ്ഞ് വളഞ്ഞ് വന്ന് കൊത്തുകയാണല്ലോ. അച്ചായോ, അശരീരി എതിരാണ്. 

എന്നുവച്ചാല്‍ കര്‍ത്താവിനെപ്പോലെ എനിക്കും ഒരു അബദ്ധം പറ്റി എന്ന്. കേറിയങ്ങ് പുണ്യാളനാകുവാ. അതായത് തോമസ് കെ തോമസും ഡ്രൈവറും തമ്മില്‍ ചെറുതായൊന്ന് തെറ്റി. ചെറിയ ചില ഓണ്‍ റോഡ് പ്രശ്നങ്ങള്‍. കുറച്ചു ദിവസമായി എംഎല്‍എക്ക് ഉറക്കം പ്രശ്നമുണ്ട്. അതുകൊണ്ട് ഒരുച്ചക്ക് ചെറുതായൊന്നു മയങ്ങി. 

MORE IN THIRUVA ETHIRVA
SHOW MORE