E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ആരോഗ്യത്തിന് കുഴപ്പമില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരളത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മണ്‍സൂണ്‍ വരുന്നതിനൊപ്പം പെയ്തിറങ്ങുന്ന ഒരു സംഭവമാണ് സ്വാശ്രയ വിദ്യാഭ്യാസം. കൃത്യമായി പറഞ്ഞാല്‍ എടവപ്പാതി കഴിഞ്ഞാല്‍ ഈ പരിപാടി തുടങ്ങും. നിയമസഭ കൂടിയാല്‍ ചുടുങ്ങിയത് ഒരു സെഷനെങ്കിലും ഇതിന്റെ പേരില്‍ ബഹളമായിരിക്കും. നാട്ടുകാര്‍ക്് പക്ഷേ ഇതിന്റെ ഗുട്ടന്‍സ് ഇതുവരെ മനസിലായിട്ടില്ല. കുറേ കോളജ് മുതലാളിമാര്‍ കാശുണ്ടാക്കുന്ന പരിപാടിയാണെന്ന് മാത്രം അറിയാം. പിന്നെ ഹൈക്കോടതിയില്‍ എല്ലാ കൊല്ലവും ഈ ഓഗസ്റ്റ് മാസം ഒക്കെ ആവുമ്പോള്‍ ഒരു കേസും പിന്നാലെ ഒരു വിധിയും വരും. 

സംസ്ഥാന ബാലാവാകാശ കമ്മിഷനില്‍‌ ശൈലജ ടീച്ചര്‍ സ്വന്തക്കാരെ തിരുകിക്കയറ്റി എന്നാണ് പുതിയ കരക്കമ്പി. തനിക്കൊരു കൂട്ടാകുമല്ലോ എന്ന് ഇ.പി.ജയരാജന്‍ മനസില്‍ കരുതിയെങ്കിലും സംഗതി തന്റെ അത്ര ഗൗരവത്തില്‍ പിണറായി സഖാവ് കാണാത്തതാണ് പ്രശ്നം. തന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും കാണിച്ച ശുഷ്കാന്തി ശൈലജ ടീച്ചറുടെ കാര്യത്തില്‍ കാണിക്കാത്തതില്‍ ജയരാജന്‍ സഖാവിന് തെല്ലൊരു വിഷമമൊക്കെയുണ്ടാവും. ജയരാജന്റെ രാജിയോടെ പാര്‍ട്ടിയുെട യശസ്സ് ഉയര്‍ന്നെന്നാണ് അന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. അങ്ങനെയെങ്കില്‍ ഉയര്‍ന്ന യശസ്സ് വീണ്ടും ഉയര്‍ത്താനുള്ള ഒരു സുവര്‍ണാവസരമല്ലേ കൈവന്നിരിക്കുന്നത്. മിസാക്കരുതെന്ന് കോടിയേരി സഖാവിനോട് ജയരാജന്‍ സഖാവ് ഒന്നു പറയുന്നത് എന്തുകൊണ്ടും നന്നാവും. 

മറന്നവര്‍ക്ക് മുമ്പില്‍ പഴയതൊന്നു ഓര്‍മിപ്പിച്ചെന്നേയുള്ളു. ഓര്‍മകളുണ്ടായിരിക്കേണ്ടവരാണല്ലോ കമ്മ്യൂണിസ്റ്റുകള്‍. ജയരാജന്‍ സഖാവിനൊരു ആശ്വാസം കിട്ടുമെങ്കില്‍ അതായിക്കോട്ടെ എന്നും കരുതി. ഇനി പ്രതീക്ഷ രമേശ് ചെന്നിത്തലയിലാണ്. അടിയന്തര പ്രമേയങ്ങളിലാണ് പുള്ളിക്കാരന്‍റെ ഇപ്പോഴത്തെ സ്പെഷലൈസേഷന്‍. പക്ഷേ പേപ്പര്‍ അവതരണത്തിന് ഒരവസരം പിണറായി ഒട്ട് നല്‍കുന്നുമില്ല. വിഷയത്തില്‍ ഭരണപക്ഷമാണെങ്കില്‍ പൊതുവില്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ താല്‍പര്യപ്പെടുന്ന ഭരണപരിഷ്കാര കമ്മിഷനേയോ കാനം രാജേന്ദ്രനേയോ ഈ വഴിക്ക് കണ്ടിട്ടില്ല. ചിലപ്പോ അറിയാഞ്ഞിട്ടാവും. നമ്മളായിട്ട് ഒന്ന് ഓര്‍മപ്പെടുത്തുന്നു.