ചാലക്കുടി രാജീവ് കൊലക്കേസില്‍ അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെ ഏഴാം പ്രതിയാക്കി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതിയുടെ മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷം അഭിഭാഷകനെ ചോദ്യംചെയ്യാമെന്നും പൊലീസിന് നിര്‍ദ്ദേശം നല്‍കി. മുന്‍കൂര്‍ ജാമ്യാേപക്ഷയില്‍ വിധി പറയുന്നത് നീട്ടി.
മുതിര്‍ന്ന അഭിഭാഷകന്‍ സി.പി.ഉദയഭാനുവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. വസ്തു ഇടപാടുകാരനായ അങ്കമാലി സ്വദേശി രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കിയ േശഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ അഭിഭാഷകന്‍ ഏഴാംപ്രതിയാണ്. ചാലക്കുടി പരിയാരത്തു നടന്ന കൊലപാതകത്തില്‍ അഭിഭാഷകന് കൃത്യമായ പങ്കുണ്ടെന്ന പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. തെളിവുകള്‍ മുദ്രവച്ച കവറിലാണ് സമര്‍പ്പിച്ചത്. രാജീവിന്റെ മകന്‍ അഖിലിന് അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാേപക്ഷയില്‍ കക്ഷിചേരാനും കോടതി അനുമതി നല്‍കി.
രാജീവും ഉദയഭാനവും തമ്മില്‍ സാമ്പത്തിക, വസ്തു ഇടപാടുകള്‍ നടത്തിയതിന്റെ രേഖകള്‍ അഖില്‍ കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാേപക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി നീട്ടിവച്ചു. അതുവരെ, ചോദ്യംചെയ്യുന്നതും അറസ്റ്റും കോടതിയുടെ അനുമതിയോടെ വേണം. രാജീവ് കൊല്ലപ്പെട്ട ദിവസം മുഖ്യപ്രതികളായ ചക്കര ജോണിയുമായി ഉദയഭാനും സംസാരിച്ചത് 29 തവണ. മറ്റൊരു പ്രതി രജ്‍ഞിത്തുമായി സംസാരിച്ചത് അഞ്ചു തവണയും. ഫോണ്‍ വിളി പട്ടികയുടെ വിശദാംശങ്ങള്‍ മുഖ്യതെളിവ്. രാജീവിനെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ ചാലക്കുടി ഡിവൈ.എസ്.പി: സി.എസ്.ഷാഹുല്‍ഹമീദിനോട് ഫോണില്‍ കുറ്റസമ്മതം നടത്തിയത് രണ്ടാമത്തെ തെളിവ്. അഭിഭാഷകന്‍ കൊലപ്പെടുത്തുമെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും ഹൈക്കോടതിക്കും നല്‍കിയ പരാതികളുടെ പകര്‍പ്പ്. ഇതിനെല്ലാം പുറമെ, രാജീവിന്റെ വീട്ടില്‍ സിസിടിവി ദൃശ്യങ്ങള്‍. ഭൂമിയിടപാടിന്റെ രേഖകള്‍ തുടങ്ങി നിരവധി തെളിവുകളാണ് അഭിഭാഷകനെതിരെ പൊലീസിന്റെ പക്കലുള്ളത്. ഹൈക്കോടതിയുടെ അനുമതിയോടെതന്നെ അഭിഭാഷകനെ ഉടനെ ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം.