തിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിപിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത കേസിലെ അഞ്ചാം പ്രതിയാണ് പിടിയിലായത്. 10 പേരാണ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് പിടിയിലായത്.
ആർ.എസ്.എസ് പ്രവർത്തകനും കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയുമായ ബിപിന്റെ വധത്തിൽ നേരിട്ടു പങ്കെടുത്ത ആളാണ് പിടിയിലായത്.കൃത്യത്തിന് ശേഷം ഗോവയിൽ ഒളിവിൽ കഴിയുകയായിരുന്നു.ഗോവയിൽ നിന്ന് മംഗലാപുരം വഴി കോഴിക്കോട് എത്തിയപ്പോഴാണ് പൊലിസിന്റെ വലയിലായത്.ബിപിനെ കൊലപ്പെടുതതുന്നതിനായി നാലു ഗൂഢാലോചനകളിൽ പ്രതി പങ്കെടുത്തിട്ടുണ്ട്.പൊന്നാനി പൊലിസ് സ്റ്റേഷനിൽ പ്രതിക്കെതിരെ വധശ്രമം ഉൾപ്പടെ നാലുകേസുകൾ ഉണ്ട് ബിപിനെ വെട്ടിയ തിരൂർ പുളിഞ്ചോട്ടിൽ പ്രതിയെ എത്തിച്ച് പൊലിസ് തെളിവെടുത്തു.
കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 2 പേർ ഉൾപ്പടെ 10 പേരാണ് ഇതുവരെ പിടിയിലായത്.അവശേഷിക്കുന്ന പ്രതികളെ പിടികൂടാനായി തിരൂർ ,പെരിന്തൽമണ്ണ ഡി.വൈ.എസ്.പി മാരുടെ കീഴിൽ എട്ടു സംഘങ്ങളായി തിരിഞ്ഞു അന്വേഷണം സംസ്ഥാനത്തിനകത്തും പുറത്തുമായി പുരോഗമിക്കുകയാണ്.ഒാഗസ്റ്റ് 24 നാണ് തിരൂർ പുളിഞ്ചോട്ടിലെ റോഡരികിൽ വെട്ടേറ്റ നിലയിൽ ബിപിനെ കണ്ടെത്തിത്.കൊടിഞ്ഞി ഫൈസൽ വധക്കേസിലെ വൈരാഗ്യമാണ് ബിപിനെ വധിക്കാൻ കാരണമെന്ന് പിടിയിലായ പ്രതികൾ മൊഴി നൽകിയിരുന്നു.