മലപ്പുറം എടവണ്ണപ്പാറ സ്വദേശിനിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കഴിഞ്ഞമാസം 17നാണ് എടവണ്ണപ്പാറ സ്വദേശിനിയായ ജാസ്മിറയെ ഭർതൃവീട്ടിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ജാസ്മിറ ഭർത്താവിന്റെ വീട്ടിൽ നിരന്തരം മാനസികവും ശാരീരികവുമായ പീഢനത്തിന് ഇരയായിരുന്നതായി ബന്ധുക്കൾ പറയുന്നു.ഇത് പലപ്പോഴും മാതാപിതാക്കളെ അറിയിച്ചിരുന്നു. ജാസ്മിറയുടെ മരണം കൊലപാതകമെന്ന് സംശയിക്കത്തക്ക വിധത്തിലുളള പാടുകൾ ശരീരത്തിലുണ്ടായിരുന്നു.
പത്തും ഒന്നും വയസുള്ള കുഞ്ഞുങ്ങളെ തനിച്ചാക്കി ആത്മഹത്യചെയ്യില്ലെന്ന് മാതാപിതാക്കൾ ഉറച്ചുവിശ്വസിക്കുന്നു.10 വയസുള്ള മകനുനേരെയും ഭർത്താവിന്റെ വീട്ടകാരുടെ മർദനമുണ്ടായി. ജാസ്മിറയുടെ മാതാപിതാക്കളുടെ പരാതിയിൽ പാണ്ടിക്കാട് പൊലിസ് കേസെടുത്തിട്ടുമ്ട്.എന്നാൽ നിലവിലെ അന്വേഷണത്തിൽ ഇവർ തൃപ്തരല്ല. മരണത്തിന് കാരണക്കാരായവരെ മുഴുവൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ