കൊടിഞ്ഞി ഫൈസല്‍ കൊലക്കേസ് പ്രതി ബിപിനെ കൊലപ്പെടുത്തിയ കേസില്‍ ആറു പേര്‍ പൊലീസ് കസ്റ്റഡിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയാലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയായ ബിപിനെ വെട്ടേറ്റ നിലയിൽ ബിപി അങ്ങാടിയിലെ റോഡരികിൽ കണ്ടെത്തിയത്
ആർ.എസ്.എസ് പ്രവർത്തകനായ ബിപിൻ കൊല്ലപ്പെട്ട കേസിൽ ഇതുവരെ എഴുപതോളം പേരെയാണ് പൊലിസ് ചോദ്യം ചെയ്തത്.ആറു പേർ കൃത്യത്തിൽ പങ്കെടുത്തു എന്നാണ് കണ്ടെത്തൽ. ഇക്കഴിഞ്ഞ വ്യാഴാഴ്ച ജോലിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയതിനു ശേഷമാണ് ബിപിൻ കൊല്ലപ്പെട്ടത്.മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലിസിന് ആദ്യ ദിവസം തന്നെ സൂചന ലഭിച്ചിരുന്നു.
കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയായ ബിപിൻ ഒരു മാസം മുമ്പായിരുന്നു ജാമ്യത്തിലിറങ്ങിയിരുന്നത്.അന്നു മുതൽ തന്നെ ബിപിന് വധഭീഷണി ഉണ്ടായിരുന്നു. വധ ഭീഷണി ഉണ്ടായിട്ടും പൊലിസ് സംരക്ഷണം നൽകിയില്ലെന്ന ആരോപണവും ശക്തമാണ്. ബിപിൻ കൊല്ലപെടുന്നതിന് ഏതാനും ദിവസം മുമ്പ് ഫോണിൽ വധഭീഷണി എത്തിയിരുന്നതായി ബി.ജെ.പി പ്രവർത്തവർ ആരോപിക്കുന്നു