പ്രജ്വല്‍ കൊണ്ടുപോകുമോ മൂന്നാംഘട്ടം? മോദിയുടെ മൗനത്തിന് പിന്നിലെന്ത് ?

കര്‍ണാടക ഹാസന്‍ മണ്ഡലം എംപി, ഹാസനിലെ ബിജെപി – NDA സ്ഥാനാര്‍ഥി, JDS തലവന്‍ മുന്‍ പ്രധാനമന്ത്രി ദേവഗോഡയുടെ കൊച്ചുമകന്‍.. പ്രജ്വല്‍ രേവണ്ണ,   നേരിടുന്നത് ചില്ലറ ആരോപണമല്ല, കേസുമല്ല. ക്രൂരമായ ലൈംഗീക പീഡനം, തോക്കിന്‍ മുനയിലെ ലൈംഗീകരാതിക്രമം, തട്ടികൊണ്ടുപോകല്‍.. തുടങ്ങി കുറ്റങ്ങള്‍ ഏറെ.  വീട്ടുജോലിക്കാരിയെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ, ജെഡിഎസ് പാര്‍ട്ടി പ്രവര്‍ത്തകമാരെ തുടങ്ങി 400ലേറെ സ്ത്രീകളെ,  ലൈംഗീകാതിക്രമത്തിന് ഇരയാക്കി എന്നാണ് ആരോപണം. ദൃശ്യങ്ങള്‍ പകര്‍ത്തി  ഭീഷണിപ്പെടുത്തിയെന്നും പരാതിയി. കര്‍ണാടകയിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നേരത്തെ അഭ്യൂഹമായിപ്പടര്‍ന്നിരുന്ന ഈ സെക്സ് ടേപ്പ് വിവാദം .. നിസാരമല്ല.. നിചമായൊരു നിചമെന്ന് ബോധ്യപ്പെടുന്നത് കഴിഞ്ഞ മാസം 26ന് തിരഞ്ഞെടുപ്പ് തലേന്ന്  ഈ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവുകള്‍ ഹാസന്‍ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടതോടെ.. അതോടെ ബിജെപിക്കുള്ളില്‍ നിന്നും വെളിപ്പെടുത്തലുണ്ടായി. പ്രജ്വലിന്‍റെ കാര്യം ബിജെപി ദേശീയ, സംസ്ഥാന അധ്യക്ഷന്‍മാരെ നേരത്തെ ബോധ്യപ്പെടുത്തിയിരുന്നു എന്ന് ബിജെപി നേതാവ്  ദേവരാജ ഗൗഡ വ്യക്തമാക്കി.  ഇതിനെടെ, ജര്‍മനിയിലേക്ക് മുങ്ങി പ്രജ്വല്‍.. മൂന്നാംഘട്ട വോട്ടടെുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെയും.. ബിജെപി മൗനം തുടരുകയാണ്, മോദി മൗനത്തിലാണ്. എന്തുകൊണ്ട് ?.

Counter point on prajwal revanna controversy