അടിയന്തരപരിഹാരത്തിന് പരിഗണനയില്ലേ? മനുഷ്യരെ ഇങ്ങനെ ആശങ്കയിലാക്കണോ?

ഇന്നും സംസ്ഥാനത്ത് ഒട്ടേറെ പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പേവിഷവാക്സീൻ്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് സംസ്ഥാനം. ആരോഗ്യ മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. വാക്സീൻ സ്വീകരിച്ച അഞ്ചു പേർ പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിലാണ് ആവശ്യം. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയാണ് അഭിരാമിയുടെ ജീവനെടുത്തത് എന്നാരോപിച്ച് കുടുംബം. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണോ എന്ന് ചോദിച്ചപ്പോൾ വേണ്ടെന്നും എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞുവെന്നും കുടുംബം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അടിയന്തരപരിഹാരത്തിന് പരിഗണനയുണ്ടോ?