തെരുവില്‍ ഏറ്റുമുട്ടാനിറങ്ങി സിപിഎമ്മും; പിടിവിട്ടോ പ്രതിഷേധം?

മുഖ്യമന്ത്രിയുടെ മൂന്ന് ദിവസം നീണ്ട സംഭവബഹുലമായ യാത്രയ്ക്കൊടുവില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍, മുഖ്യമന്ത്രി വന്ന അതേ വിമാനത്തിനുള്ളില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനാണ് കേരളം സാക്ഷിയായത്. പ്രതിഷേധമുദ്രാവാക്യം വിളിച്ച ഇവരെ വിമാനത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തള്ളിയിടുകയും നടന്നത് ഭീകരപ്രവര്‍ത്തനമെന്നും മദ്യപിച്ച് ഇവർ ബഹളമുണ്ടാക്കിയെന്നും പിന്നില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കളെന്നും ആരോപിക്കുന്നു.

പൊലീസ് ആകട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ജയരാജനും മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരും മര്‍ദിച്ചെന്ന് പ്രതിഷേധക്കാര്‍ പരാതിപ്പെടുകയും ചെയ്യുന്നു. അതിരുവിടുന്ന നിലയിലേക്കാണോ കാര്യങ്ങള്‍ പോകുന്നത്? കൗണ്ടര്‍പോയന്റ് ചർച്ച ചെയ്യുന്നു.