കേരളത്തെ നടുക്കി രാഷ്ട്രീയ കൊലകള്‍; ചോരക്കളിയില്‍ പൊലീസ് നോക്കുകുത്തിയോ?

ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ വാര്‍ത്തകേട്ടാണ് കേരളം ഇന്നുണര്‍ന്നത് . മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ വെട്ടേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെ വെള്ളക്കിണറില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ  വീട്ടില്‍ കയറി വെട്ടിക്കൊന്നു.  കൊല്ലപ്പെട്ട രണ്ടു പേരും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചവരും യാതൊരുവിധ അക്രമങ്ങളിലും പങ്കാളികളായിട്ടില്ലാത്തവരുമായ പൊതുപ്രവര്‍ത്തകര്‍. ആദ്യ കൊലപാതകത്തിന് ശേഷം പൊലീസ് ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ സംഭവം ഒഴിവാക്കാമായിരുന്നു. എന്നാല്‍ പൊലീസിനോ രഹസ്യാന്വേഷണ വിഭാഗത്തിനോ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി പറയുന്നു. രാഷ്ട്രീയ കൊലപാതകങ്ങളും ഗൂണ്ട വിളയാട്ടങ്ങളും സംസ്ഥാനത്ത് പതിവായിരിക്കുമ്പോളാണ് അനില്‍ കാന്തിന്‍റെ ആത്മവിശ്വാസം. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, സംസ്ഥാനത്ത് നിയമവാഴ്ച തകരുന്നോ ?