പോരാട്ടം തുടർന്ന് ഗവർണർ; മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷമെന്ത്?

സര്‍വകലാശാലകളിലെ നിയമനവിവാദം മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പരസ്യപോരാട്ടത്തിലേക്ക് നീങ്ങിയിരിക്കുന്നു.

സര്‍വകലാശാല നിയമനത്തില്‍ ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരുടെയോ സമ്മര്‍ദമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംശയിക്കുന്നു. കണ്ണൂര്‍ സര്‍വകലാശാല വിസിയുടെ പുനര്‍നിയമനത്തിലും കാലടിയിലെ ഒറ്റപ്പേരിലും ഗവര്‍ണറുടെ അറിവും അംഗീകാരവും ഉള്ളതാണ്. ഗവര്‍ണര്‍ സ്വയം ഒപ്പിട്ടിറക്കിയ  ഉത്തരവ് തള്ളിപ്പറയുന്നത് എന്തോ സമ്മര്‍ദത്താലാവാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഗവര്‍ണറെ സംശയത്തിന്‍റെ നിഴയില്‍ നിര്‍ത്തി.  മറുപടി പറഞ്ഞ ഗവര്‍ണര്‍ കണ്ണൂരില്‍ നിയമോപദേശം തേടിയത് ആര് പറഞ്ഞിട്ടാണെന്നും കാലടിയില്‍ ഒരു പേര് മതിയെന്നായിരുന്നു നിലപാടെങ്കില്‍ ഫയല്‍ തിരിച്ചയച്ചത് എന്തിനെന്നും ചോദിച്ചു. സര്‍ക്കാരിന്‍റെ നയം ഗവര്‍ണര്‍ക്ക് തൃപ്തികരമാകാത്തതെന്ത്?