കണ്ണീരോടെ കേരളം; വിവാഹം മരണ കാരണമോ?; പരിഹാരമെന്ത്?

ഇന്നും രണ്ടു പെണ്‍കുട്ടികള്‍ കൂടി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. ആത്മഹത്യയല്ലെന്നും കൊലപാതകമെന്നും പരാതി.  ഇന്നലെ അന്തരിച്ച വിസ്മയയുടെ ദുരന്തം കേരളത്തില്‍ വളരെ സജീവമായ ചര്‍ച്ചകള്‍ ഉയര്‍ത്തി നില്‍ക്കുന്ന അതേ ദിവസമാണ് വീണ്ടും ദാരുണമരണങ്ങളുണ്ടായത്. പലതരം ഉപദേശങ്ങളും പരിഹാരനിര്‍ദേശങ്ങളും നമുക്കു മുന്നില്‍ ഉയരുന്നു. ഏതാണ് ശരി? മക്കളെ വില്‍പ്പനച്ചരക്കാക്കരുതെന്നു മുഖ്യമന്ത്രി തന്നെ ഇന്നാവശ്യപ്പെട്ടു. സ്ത്രീധനപീഡനവും മരണങ്ങളും അങ്ങേയറ്റം ഗൗരവതരവും ഖേദകരവുമാണെന്നും മുഖ്യമന്ത്രി. ഇടപെടലുകളുണ്ട്. പക്ഷേ പരിഹാരമാകുന്നുണ്ടോ? കൗണ്ടര്‍ പോയന്റ് ചര്‍ച്ച ചെയ്യുന്നു. മാറേണ്ടത് സ്ത്രീയോ പുരുഷനോ?