മാണി സി കാപ്പന് ആരോടാണ് പിണക്കം?പാലായിൽ ആര് ആരെയാണ് ചതിച്ചത്?

കാപ്പന്‍ കൂടുവിട്ട് കൂടുമാറി. നെയ്യാറ്റിന്‍കര മോഡലില്‍ എല്‍ഡിഎഫിന്‍റെ സിറ്റിങ് എംഎല്‍എ യുഡിഎഫിലേക്ക്. ഐശ്വര്യകേരളയാത്ര വേദിയിലെത്തിയ മാണി സി കാപ്പന്‍ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിക്കെതിരെ ഉയര്‍ത്തിയത് ഗുരുതര ആരോപണം. പാലായുടെ വികസനത്തെ തടസപ്പെടുത്തുന്നത് ജോസാണ്. ചോരയും നീരും പണവും എല്‍ഡിഎഫിന് നല്‍കിയെന്ന് പറഞ്ഞ കാപ്പന്‍ പിണറായി വിജയനോടും മന്ത്രിമാരോടും നന്ദി പറഞ്ഞു. യഥാര്‍ഥത്തില്‍ ആരോട് പിണങ്ങിയാണ് മാണി സി കാപ്പന്‍ മുന്നണി മാറിയത്. വികസസ്വപ്നങ്ങള്‍ക്ക് ഒപ്പം നിന്നുവെന്ന് അദ്ദേഹം തന്നെ പറയുന്ന പിണറായി വിജയനോടാണോ. അതോ അദ്ദേഹം ആരോപിക്കുന്നതുപോലെ പാലായുടെ വികസനത്തിന് തുരങ്കം വയ്ക്കുന്ന ജോസ് കെ മാണിയോടാണോ ? പാലായില്‍ പാലം വലിച്ചതാര് ?