പ്രതീകാത്മക ചിത്രം

പത്തനംതിട്ടയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ചത് പത്തോളം പേരെന്ന് പെണ്‍കുട്ടിയുടെ മൊഴി. ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങില്‍ 10 പേരുടെ പേരാണ് പെണ്‍കുട്ടി പറഞ്ഞത്. ഇതില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍‌ നാലു പേര്‍ പ്രായപൂര്‍ത്തായാകാത്തവരാണ്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പീഡന വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ സഹോദരിയാണ് സ്കൂള്‍ ടീച്ചറെ വിവരമറിയിച്ചത്. സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിന്‍റെ സഹായം തേടുകയായിരുന്നു. 

കഴിഞ്ഞ മേയ് മാസമായിരുന്നു ഉപദ്രവം. സ്കൂളിലെ ശുചിമുറിയിലും സഹപാഠിയുടെ വീട്ടിലുമാണ് ലൈംഗിക പീഡനം നടന്നത്. രണ്ട് സംഭവത്തിലുമായി രണ്ട് എഫ്ഐആറാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 13 വയസ്സുകാരിയെ 10 പേർ ചേർന്ന് പലതവണ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. സ്കൂളിലും പ്രതിയാക്കപ്പെട്ട സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും വീട്ടുകാർ ഇല്ലാത്ത സമയം എത്തിച്ചായിരുന്നു പീഡനം. സ്കൂളിലെ ശുചിമുറിയിൽ വച്ചും പെൺകുട്ടിയെ പീഡിപ്പിച്ചു.  പ്രതി പട്ടികയിൽ ഉള്ള ആറുപേർ പ്രായപൂർത്തിയാകാത്തവരാണ്. പെൺകുട്ടിയെ സഹപാഠികൾക്ക് പീഡിപ്പിക്കാൻ ഒത്താശ ചെയ്ത പെൺകുട്ടിയെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. നിലവിൽ ആറുപേരെ പിടികൂടി. 

ഇതിൽ നാലു പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ ഒരാൾ നേരത്തെ പത്തനംതിട്ടയിൽ നടന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 50ലധികം പേർ ചേർന്ന് പീഡിപ്പിച്ച കേസിലെ പ്രതി കൂടിയാണ്. ഒന്നരവർഷം മുമ്പ് നടന്ന പീഡനവുമായി ഈ കേസിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും.

ENGLISH SUMMARY:

A 13-year-old student in Pathanamthitta has alleged that she was sexually assaulted by ten individuals, including several minors. The victim revealed the names during counseling with Childline, leading to the registration of two FIRs covering incidents that occurred in May at her school and a classmate's home. Police have already arrested six individuals, four of whom are minors. One of the arrested suspects is reportedly linked to a prior high-profile case in Pathanamthitta involving the abuse of a minor by over 50 people, prompting authorities to investigate potential connections between the two incidents. Investigations are ongoing to apprehend the remaining suspects and determine the role of a classmate who allegedly facilitated the abuse.