മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ച പ്രതിക്ക് പതിനഞ്ചുകാരനെ പീഡിപ്പിച്ച സംഭവത്തില്‍ ഏഴ് വര്‍ഷം കഠിന തടവ്. മുട്ടത്തറ സ്വദേശി ജയകുമാറിനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി  ശിക്ഷിച്ചത്. 2025 ഏപ്രില്‍ എട്ടിന് രാത്രിയാണ് സംഭവം. 

വഴിയിലൂടെ തനിച്ചു നടന്നുപോയ കുട്ടിയെ അടുത്തേക്ക് വിളിച്ച് സ്വകാര്യഭാഗത്തു പിടിച്ചെന്നായിരുന്നു പരാതി. ഭയന്നുപോയ കുട്ടി പിതാവിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2012 മേയില്‍ ഒരു കല്യാണമണ്ഡപത്തില്‍ വാച്ചര്‍ ആയിരിക്കെ പ്രതി മനോരോഗിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഏഴ് വര്‍ഷം ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് 15കാരനെ പീഡിപ്പിച്ചത്. 

ENGLISH SUMMARY:

A man convicted of sexually assaulting a mentally ill woman has received a seven-year rigorous imprisonment sentence for molesting a 15-year-old boy. This latest conviction follows his prior seven-year sentence for a similar crime committed in 2012