perumbavoor-police

പെരുമ്പാവൂരിൽ കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിക്കുന്ന പീഡന ദൃശ്യങ്ങൾ. ബന്ധുവായ അഞ്ച് വയസുള്ള കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ലഹരിക്ക് അടിമയായ പ്രതി നിരന്തരം പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നു.

ഇന്നലെ വൈകിട്ടാണ് 50 ഗ്രാം കഞ്ചാവുമായി പെരുമ്പാവൂരുള്ള 33 കാരൻ പൊലീസിന്റെ പിടിയിലായത്. ഇയാൾക്ക് ലഹരി മാഫിയയുമായി ഉള്ള ബന്ധം അന്വഷിച്ച പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കഞ്ചാവ് ലഭിച്ചത് എവിടെ നിന്നെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറയാൻ തയ്യാറായില്ല. തുടർന്നാണ് പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചത്. അഞ്ച് വയസുകാരിയെ പ്രതി പീഡിപ്പിക്കുന്ന ദാരുണമായ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. 

അഞ്ചു വയസുകാരി അടുത്ത ബന്ധുവാണെന്നും നിരന്തരം പീഡിപ്പിച്ചിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. ലഹരിക്ക് അടിമയായ ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ മറ്റ് ആർക്കെങ്കിലും അയച്ചു നൽകിയോ എന്നും പൊലീസ് അന്വഷിക്കുന്നുണ്ട്. കുട്ടിയെ വൈദ്യ പരിശോധന നടത്തിയ ശേഷം കൗൺസിലിംഗിന് വിധേയമാക്കും. പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതി ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് നിഗമനം.

ENGLISH SUMMARY:

Shocking abuse visuals have been recovered from the phone of a man arrested in a ganja case in Perumbavoor. The footage reportedly shows the accused sexually abusing a five-year-old girl, who is his relative. Police say the accused, a drug addict, repeatedly assaulted the child.