fire

TOPICS COVERED

പത്തനംതിട്ട കോന്നി ഇളകൊളളൂരില്‍ വീടിന് തീപിടിച്ച് മരിച്ച യുവാവും ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളും മദ്യ ലഹരിയില്‍ ആയിരുന്നു എന്ന് നാട്ടുകാര്‍. വീട്ടിലെ ഫൊറന്‍സിക് പരിശോധനകള്‍ പൂര്‍ത്തിയായി. പരിശോധനാ ഫലം ലഭിച്ചെങ്കിലേ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണോ തീയിട്ടതാണോ എന്നതില്‍ വ്യക്തത വരൂ. 

ഇന്നലെ രാത്രിയാണ് കോന്നി ഇളകൊള്ളൂരില്‍ വീടിന് തീപിടിച്ച് മഹേഷ് എന്ന യുവാവ് മരിച്ചത്.വീട്ടിലുണ്ടായിരുന്ന മാതാപിതാക്കള്‍ രക്ഷപെട്ടു.മഹേഷിന്‍റെ അമ്മ വനജയെ നാട്ടുകാരാണ് പുറത്തേക്ക് കൊണ്ടുപോയത്. ഇവര്‍ മദ്യലഹരിയില്‍ ആയിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ ആരും ഇല്ല എന്നാണ് അമ്മ വനജ ആദ്യം പറഞ്ഞത്. ഫയര്‍ഫോഴ്സ് തീയണച്ച ശേഷം ആണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. തൊട്ടടുത്ത് വീടുകള്‍ ഉള്ള പ്രദേശമാണ്.ഫയര്‍ഫോഴ്സിന്‍റെ ഇടപെടലാണ് രണ്ട് പാചകവാതക സിലിണ്ടറുകള്‍ക്ക് തീപിടിക്കുന്ന വന്‍ദുരന്തം ഒഴിവാക്കിയത്

പുലര്‍ച്ചയോടെയാണ് മൃതദേഹം മാറ്റിയത്.മരിച്ച മഹേഷിന്‍റെ അമ്മ വനജയുടെ സഹോദരന്‍ പ്രസാദിന്‍റേതാണ് വീട്. 25 വര്‍ഷം മുന്‍പ് പ്രസാദിന്‍റെ ഭാര്യ സ്വയം തീ കൊളുത്തിയശേഷം കിണറ്റില്‍ചാടി മരിച്ചു.ഭാര്യയുടെ മരണത്തോടെ വീടുപേക്ഷിച്ച പ്രസാദിനെ പത്ത് വര്‍ഷം മുന്‍പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.എട്ടുവര്‍ഷം മുന്‍പാണ് വനജയും കുടുംബവും ഇവിടെ താമസമാക്കിയത്.വീട്ടില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞു. ശബരിമലയിലെ ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ച മഹേഷ്.

ENGLISH SUMMARY:

A tragic house fire in Ilakollur, Konni, Pathanamthitta, claimed the lives of a young man and his parents. Locals allege that the family was under the influence of alcohol at the time. Forensic examination of the house is complete, but clarity on whether it was a short circuit or intentional fire will come only after lab results.