pencil-fight

TOPICS COVERED

തമിഴ്നാട് തിരുനെല്‍വേലിയില്‍ പെന്‍സിലിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഹപാഠിയെ സ്കൂളില്‍ വച്ച് വെട്ടി വിദ്യാര്‍ഥി. പാളയംകോട്ടെയിലുള്ള എട്ടാംക്ലാസ് വിദ്യാര്‍ഥിക്കാണ് വെട്ടേറ്റത്. തടയാന്‍ ശ്രമിച്ച അധ്യാപികയ്ക്കും പരുക്കേറ്റു.

 

പെന്‍സില്‍ കടം കൊടുത്തതുമായി ബന്ധപ്പെട്ട് രണ്ടുമാസം മുന്‍പുണ്ടായ വഴക്കിന്‍റെ തുടര്‍ച്ചയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് പാളയംകോട്ടൈ മട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ പത്തുമണിയോടെയാണ് നടക്കുന്ന സംഭവം ഉണ്ടായത്. കയ്യില്‍ കരുതിയ വെട്ടുകത്തി ഉപയോഗിച്ച് സഹപാഠിയെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച അധ്യാപിക രേവതിക്കും പരുക്കുണ്ട്. സംഭവത്തെ കുറിച്ച് പരുക്കേറ്റ കുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെ

കുട്ടിക്ക് തലയ്ക്കും തോളിലും കൈകളിലും വെട്ടേറ്റിട്ടുണ്ട്. ആക്രമണശേഷം കുട്ടി സ്കൂളില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരു്നു. പരുക്കേറ്റ കുട്ടിയും അധ്യാപികയും ചികില്‍സയിലാണ്. തിരുനെല്‍വേലി ഈസ്റ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇത്തരം അക്രമസഭംവങ്ങള്‍ ഉണ്ടാകുന്നത് ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ENGLISH SUMMARY:

An 8th-grade student surrendered to the police after attacking a classmate with a sharp object during a dispute over a pencil. The incident has raised concerns about rising aggression and lack of emotional support among school children.