dalit-lady-attack-alappuzha

TOPICS COVERED

ചേർത്തല തൈക്കാട്ടുശേരിയില്‍ ദലിത്‌ പെൺകുട്ടിക്ക് നടുറോഡില്‍ ക്രൂര മർദനമേറ്റ കേസിൽ പ്രതികള്‍ അറസ്റ്റില്‍.  ഒന്നാം പ്രതി ഷൈജു, സഹോദരനും രണ്ടാം പ്രതിയുമായ ശൈലേഷ് എന്നിവരാണ് അറസ്റ്റിലായത്.  ഗുരുതര അനാസ്ഥ വെളിച്ചത്തായതിന് പിന്നാലെയാണ് പൊലീസ് ഉണര്‍ന്നത്. ഞായറാഴ്ചയാണ് നടു റോഡിൽ  പെൺകുട്ടിക്ക്  ക്രൂരമായ മർദനമേറ്റത് 'തുടർന്ന് മർദന ദൃശ്യങ്ങൾ പുറത്തുവന്നു

 

ഇളയ സഹോദരങ്ങളെ മർദിച്ചതിൽ  പോലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങുമ്പോൾ ആയിരുന്നു പെൺകുട്ടിയെയും സഹോദരങ്ങളേയും  നടു റോഡിൽ ആക്രമിച്ചത്. തൈക്കാട്ട് ശേരി സ്വദേശി ഷൈജുവും സഹോദരൻ ശൈലേഷും സുഹൃത്തുക്കളും ചേർന്നായിരുന്നു  ആക്രമിച്ചത്.  പെൺകുട്ടി പൂച്ചാക്കൽ പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. പിന്നീട് ദൃശ്യങ്ങൾ പുറത്തായതോടെ  പൂച്ചാക്കൽ പോലീസ് ആറു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. പരുക്കേറ്റ യുവതി തുറവൂർ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

അറസ്റ്റിലായവരെ വൈകിട്ട് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നിയമസഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെ ക്കുറിച്ച് പറയുമ്പോൾ 

കെ കെ രമ എംഎൽഎ തൈക്കാട്ടുശേരിയിലെ ദളിത് പെൺകുട്ടിക്ക് മർദ്ദനമേറ്റ സംഭവം സഭയിൽ ഉന്നയിച്ചിരുന്നു മന്ത്രി വീണാ ജോർജ് ആണ്  ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. കേസിൽ ഇനി നാലു പേരെ കൂടി പിടികൂടാൻ ഉണ്ട്. 

നിലാവും സഹോദരങ്ങളും മർദ്ദിച്ചു എന്ന് ആരോപിച്ച് ഷൈജു നൽകിയ പരാതിയിലും ആറു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്