auto-driver11

കൊച്ചി വൈപ്പിൻ കുഴുപ്പിള്ളിയിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് മർദനമേറ്റു. ഇന്നലെ രാത്രി പത്തര യോടെയാണ് ആക്രമണം. സവാരിക്കായി ഓട്ടോയിൽ കയറിയ മൂന്ന് പേരാണ് മർദിച്ചത്. മർദനമേറ്റ ജയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

 

വൈകു ന്നേരം ആറരയോടെയാണ് വൈപ്പിൻ പള്ളത്താംകുളങ്ങര ഓട്ടോ സ്റ്റാൻഡിൽ നിന്ന് ജയയുടെ ഓട്ടോ മൂന്ന് അംഗ സംഘം സവാരി വിളിച്ചത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും കളമശേരിയിലും പോയ ശേഷമാണ് കുഴിപ്പിള്ളി ബീച്ചിലേക്ക് എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്തു എത്തിച്ചു ജയയെ മർദിക്കുകയായിരുന്നു. ആക്രമിച്ച ശേഷം മൊബൈൽ ഫോണും തട്ടിയെടുത്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് മർദനമെന്ന് ജയയുടെ സഹോദരി രാഖല പറഞ്ഞു.

രാത്രി പത്തരയോടെ ജയയുടെ നിലവിളി കേട്ട് എത്തിയ പ്രദേശവാസി സാദിഖ് ആണ് പോലീസിനെയും ബന്ധപ്പെട്ടവരെയും വിവരം അറിയിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്. സവാരി വിളിച്ചവരെ ആദ്യമായി ആണ് കാണുന്നത് എന്നാണ് ജയയുടെ മൊഴി. 25 വയസ്സിനുള്ളിൽ പ്രായം തോന്നിക്കുന്ന ചെറുപ്പക്കാർ ആണെന്നും ജയ പോലീസിനോട് പറഞ്ഞു.  

ആക്രമണം പ്രകോപനമില്ലാതെയായിരുന്നുവെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ ജയയുടെ സഹോജരി രാഖല പറഞ്ഞു. ആറുമണിയോടെയാണ് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മൂന്നുപേര്‍ ഓട്ടോ വിളിച്ചത്. ആക്രമിച്ചശേഷം മൊബൈല്‍ ഫോണും തട്ടിയെടുത്തു. ജയയുടെ നട്ടെല്ലിനും വാരിയെല്ലുകള്‍ക്കും ഗുരുതര പരുക്കുണ്ടെന്നും സഹോദരി മനോരമ ന്യൂസിനോട് പറഞ്ഞു

ENGLISH SUMMARY:

Woman auto driver assaulted in Vypin