pocsocase

TAGS

തിരുവനന്തപുരത്ത് പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കുറ്റക്കാരനെന്നു കോടതി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ.ഗിരീഷിനെയാണ് കുറ്റക്കാരനെന്നു തിരുവനന്തപുരം അതിവേഗ കോടതി കണ്ടെത്തിയത്. ശിക്ഷ ഇന്ന് വിധിക്കും. ഇതേ കോടതി ഗിരീഷിനെ മറ്റൊരു കേസില്‍ ആറു വര്‍ഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു

 

നേരത്തെ മറ്റൊരു പോക്സോ കേസില്‍ ആറു വര്‍ഷം ശിക്ഷിച്ച കാര്യവും ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ വാദം.ഈ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ആരോഗ്യവകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസറായ കെ.ഗിരീഷ്  മാനസിക പ്രശ്നങ്ങള്‍ക്ക് ചികില്‍സയ്ക്കെത്തിയ കുട്ടിയെയാണ് പീഡിപ്പിച്ചത്. മണക്കാട് വീടിനോടു ചേര്‍ന്ന ക്ലിനിക്കില്‍വെച്ചായിരുന്നു പീഡനം. 2015 മുതല്‍ 2017 വരെ നിരവധി തവണ പീഡിപ്പിച്ചതായി കുട്ടിയുടെ മൊഴിയുണ്ടായിരുന്നു. മാത്രമല്ല പ്രതി കുട്ടിയെ അശ്ലീല ചിത്രങ്ങളും കാണിച്ചിരുന്നു. ഭീക്ഷണിപ്പെടുത്തിയതു കാരണം കുട്ടി ഇക്കാര്യം പുറത്തു പറഞ്ഞില്ല. പീഡനത്തെ തുടര്‍ന്നു കുട്ടിയുടെ മനോരോഗം വര്‍ധിച്ചു. 2019 ല്‍ മെഡിക്കല്‍ കോളജിലെ സൈക്കാട്രി വിഭാഗത്തില്‍ പ്രവേശിച്ചപ്പോഴാണ് ഡോക്ടറോട് കുട്ടി വിവരം പറഞ്ഞത്. പിന്നീട് ഫോര്‍ട് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയമോഹനാണ്  ഹാജരായത്.