kidnap

തൃശൂർ മണ്ണുത്തിയിൽ ട്രാവലർ തട്ടിയെടുത്ത് ഉടമയെ ബന്ദിയാക്കി പണം തട്ടിയ 5 പേർ അറസ്റ്റിൽ. സംഘാംഗങ്ങളായ നാലു പേരെ പൊലീസ് തിരയുന്നു.

 

കഴിഞ്ഞ 27നായിരുന്നു സംഭവം. പൂമല സ്വദേശി ഷിനു രാജിനെയാണ് ബന്ദിയാക്കി 50000 രൂപയാണ് തട്ടിയെടുത്തത്.തൃശൂർ കൊക്കാലയിലെ ട്രാവലർ ഏജൻസി ഉടമയാണ് പരാതിക്കാരൻ. തൃശുർ സ്വദേശികളായ രാഹുൽ, ആദർശ്, ബിബിൻ രാജ്, ബാബുരാജ്, അമൽ എന്നിവരാണ് പ്രതികൾ. ഷിനുരാജിൻ്റെ വീട്ടിലെത്തിയ ഇവർ ട്രാവലർ വാടകയ്ക്ക് വേണമെന്ന് പറഞ്ഞു.  വിസമ്മതിച്ചതോടെ പിന്നാലെ ഡ്രൈവറുടെ പക്കൽ നിന്ന് ട്രാവലർ തട്ടിയെടുത്തു.  വണ്ടി മടക്കി നൽകാമെന്നു പറഞ്ഞാണ് ഷിനുവിനെ വിളിച്ചു വരുത്തി. ബന്ദിയാക്കിയ ശേഷം 5 ലക്ഷം ആവശ്യപ്പെട്ടു മർദ്ദിച്ചു. ഒരു പകൽ മുഴുവൻ മർദ്ദനം തുടർന്നു

 

മർദ്ദനം സഹിക്കാൻ കഴിയാതെ അമ്പതിനായിരം രൂപാ ഷിനു പ്രതികളിലൊരാളായ ആദർശിന് ട്രാൻസ്ഫർ ചെയ്തു. ബാക്കി തുക വൈകാതെ നൽകാമെന്ന ഉറപ്പിലാണ് വിട്ടയച്ചത്.രണ്ടു ദിവസത്തിനു ശേഷവും പണമാവശ്യപ്പെട്ടുള്ള ഭീഷണി തുടർന്നതോടെ ഷിനു വീട്ടുകാരോട് സംഭവം പറഞ്ഞു.  ഒല്ലൂർ എ സി പി കെ.സി.സേതുവിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് 5 പ്രതികളെ പിടികൂടി.