തീവ്രവാദത്തിന്‍റെ നീരാളിക്കൈകള്‍ യൂറോപ്പിനെ വിടാതെ പിന്തുടരുകയാണ്. സ്പെയിനിലെ കായിക നഗരം ബാര്‍സലോനയാണ് ഒടുവിലത്തെ ഇര. പഴുതടച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലും ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കൊന്നൊടുക്കിയത് 14 പേരെ. നീസ്, ബെർലിൻ, ലണ്ടൻ എന്നിവിടങ്ങളിലെല്ലാം പരീക്ഷിച്ച അതേ രീതി, നിരപരാധികളായ മനുഷ്യരുടെമേല്‍ വാഹനമോടിച്ചു കയറ്റുക എന്ന ഹീനകൃത്യമാണ് ബാര്‍സയിലും കണ്ടത്. 2015 മുതല്‍ തീവ്രവാദ ആക്രമണത്തെ നേരിടാനുള്ള മുന്‍കരുതല്‍ ശക്തമാക്കി സ്പെയിന്‍. തീവ്രവാദബനധമുള്ള 164 പേരെ അറസ്റ്റ് ചെയതു. മുഖ്യ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ക്ക് പോലും വിലക്കേര്‍െപ്പടുത്തി. എന്നിട്ടും ഇസ്‌ലാമിക് സ്റ്റേറ്റ് ആക്രമണപദ്ധതി നടപ്പാക്കി. പ്രധാനകാരണം രാജ്യത്ത് വളര്‍ന്നുവരുന്ന മതമൗലികവാദം തന്നെ.
2013നു ശേഷം തീവ്രവാദ ബന്ധത്തിന് പിടിയിലാവരില്‍ നല്ല പങ്കും സ്പെയിന്‍ പൗരന്‍മാരാണ്. ഐഎസ് വിരുദ്ധ പോരാട്ടത്തിലെ സ്പാനിഷ് സേനയുടെ പങ്കാളിത്തമാണ് സ്പെയിനിനെ ജിഹാദികളുടെ നോട്ടപ്പുള്ളിയാക്കുന്നത്. രണ്ടാം ലോക മഹായുദ്ധം മുതല്‍ ഇറാഖ് അധിനിവേശം വരെ രാജ്യാന്തരവിഷയങ്ങളില്‍ തലവച്ച് തിരിച്ചടി മേടിച്ചിട്ടുണ്ട് യൂറോപ്പ്. ഇറാഖ് അധിനിവേശത്തിലെ ഇടപെടലുകളായിരുന്നു മാഡ്രിഡ് ആക്രമണത്തിന് കാരണമായത്. പക്ഷെ നീസ്, സ്റ്റോക്ഹോ, ലണ്ടന്‍, പുതുതലമുറ തീവ്രവാദികള്‍ക്ക് ഗ്രനേഡുകളും തോക്കുകളും വേണ്ട, ഒരു സാധാരണവാഹനം മതി ആയുധമായെന്ന് യൂറോപ്പ് തിരിച്ചറിയുന്നു. ഇവരെ എങ്ങനെ നേരിടും എന്നത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ പൊലീസിനോ ധാരണയില്ല എന്നതാണ് വാസ്തവം. കരുതല്‍ തടങ്കലുകളും വ്യക്തിപരമായ നിരീക്ഷണങ്ങളും ആളുകളെ കൂടുതല്‍ അസഹിഷ്ണുക്കളാകും എന്ന് സര്‍ക്കാരുകള്‍ തിരിച്ചറിയുന്നു. പക്ഷെ മറ്റുമാര്‍ഗമില്ലെന്ന് ഭരണപക്ഷം. ഏതായാലും കാറ്റലോണിയന്‍ സ്വാതന്ത്ര്യവാദത്തിന് ലാസ് റാംബ്്ലാസ് ആക്രമണത്തോടെ പുതിയൊരു മാനം കൈവന്നു.