ആ ഭയനാകമായ കാഴ്ച്ചയുടെ ഞെട്ടലിൽ നിന്നും മാൻഡി മൈൽസ് മോചിതയായിട്ടില്ല. അത്രയേറെ ഭീതിജനകമായിരുന്നു ആ ഹോട്ടൽമുറിയിൽ മാൻഡി കണ്ടത്. കാമുകിയെ കാമുകൻ കൊന്നുതിന്നുകയായിരുന്നു അവൾ വാതിൽ തുറന്നപ്പോൾ. ഇരുപത്തിരണ്ടുകാരിയായ കെറിസ് യെമിനെ കാമുകൻ കൊന്നുതിന്നുന്ന കാഴ്ച ഞെട്ടലോടയല്ലാതെ എങ്ങനെ കാണാൻ സാധിക്കും. നിലവിളിച്ചുകൊണ്ട് മുറിവിട്ടോടിയ മാന്‍ഡി എമര്‍ജന്‍സി നമ്പറായ 999 വിളിച്ച് പറഞ്ഞു അയാള്‍ അവളെ കൊന്നു തിന്നുന്നു
മാന്‍ഡിയുടെ ഉടമസ്ഥയിലുള്ള സൗത്ത് വേല്‍സിലെ സര്‍ഹോവി ആംസ് ഹോട്ടലില്‍ 2014 നവംബര്‍ ആറിനായിരുന്നു സംഭവം. കേസിന്റെ വിചാരണയായിരുന്നു നാലുദിവസം മുമ്പ്. വിചിത്രമായ ശബ്ദം കേട്ടായിരുന്നു മാന്‍ഡി കെറിസ് താമസിച്ചിരുന്ന ഏഴാം നമ്പര്‍ മുറിയിലേക്ക് പോയത്. ആ സമയം ഹോട്ടല്‍ ജീവനക്കാര്‍ ആരും തന്നെ ആ ഭാഗത്ത് ഉണ്ടായിരുന്നില്ല. മാന്‍ഡി നോക്കുമ്പോള്‍ കെറിസിന്റെ മുറി പൂട്ടിയിരുന്നില്ല. അകത്ത് പ്രവേശിച്ചപ്പോള്‍ കണ്ടത് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മാത്യു, കെറിസിന്റെ മുഖം തുരക്കുകയായിരുന്നു. അല്‍പനേരം മാന്‍ഡ്‌ലിക്ക് അനങ്ങാന്‍ കഴിഞ്ഞില്ല. ഇതിനിടെ മാത്യു യുവതിയുടെ മുഖം ഭക്ഷിക്കാന്‍ തുടങ്ങി. കണ്ട് നില്‍ക്കാനുള്ള ശക്തിയില്ലാതെ മാന്‍ഡി പുറത്തേക്കോടി. ഇതിനിടെ വാതില്‍ പുറത്തു നിന്നും പൂട്ടി.
999 എമർജൻസി നമ്പർ ഡയല്‍ ചെയ്ത് ഇടറുന്ന ശബ്ദത്തോടെ മാന്‍ഡി സംഭവം വിവരിച്ചു. തുടര്‍ന്ന് 999 ഓപ്പറേറ്റര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും കെറിസിന്റെ മുഖം മാത്യൂസ് വികൃതമാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്തു കൊണ്ടുപോയി. രണ്ടര വര്‍ഷത്തോളം ജയിലില്‍ കിടന്ന ശേഷം 2014 ഒക്ടോബറിലായിരുന്നു ഇയാള്‍ ജയില്‍ മോചിതനായത്. പിന്നീട് ഇയാള്‍ സ്വയം ജീനനൊടുക്കുകയും ചെയ്തു. കെറിസിനെ കൊലപ്പെടുത്തുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയിരുന്നു. മാനസിക രോഗിയാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്ക്റ്റ് നല്‍കിയായിരുന്നു അന്ന് അയാള്‍ ജയില്‍ മോചിതനായത്.